ലക്‌നൗ: ഉത്തർപ്രദേശിൽ കർശന ജനസംഖ്യാനിയന്ത്രണ നിർദേശവുമായി സംസ്ഥാന സർക്കാർ. രണ്ടിലധികം കുട്ടികളുള്ളവർക്ക് ഇലക്ഷനിൽ മത്സരിക്കാനോ സർക്കാർ ജോലിക്കോ അർഹതയില്ല. ശമ്പളവർധന, സ്ഥാനക്കയറ്റം തുടങ്ങിയ ആനുകൂല്യങ്ങൾ നഷ്ടപ്പെടും തുടങ്ങിയ നിർദേശങ്ങളാണ് ഉത്തർപ്രദേശ് നടപ്പാക്കുന്നത്.
നിർദ്ദിഷ്ട ജനസംഖ്യാ നിയന്ത്രണ ബില്ലിന്‍റെ ആദ്യ കരട് ഉത്തർപ്രദേശ് സ്റ്റേറ്റ് ലോ കമ്മീഷൻ നേരത്തെ പുറത്തിറക്കിയിരുന്നു. രണ്ടിൽ കൂടുതൽ കുട്ടികളുള്ള ആളുകളെ സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങളിൽ നിന്നും ഒഴിവാക്കുമെന്നായിരുന്നു സർക്കാർ അറിയിച്ചത്.
രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ പ്രാദേശിക തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും സർക്കാർ ജോലികളിലും വിലക്ക് ഏർപ്പെടുത്തുമെന്നും യു.പി ലോ കമീഷൻ ചെയർമാൻ ജസ്റ്റിസ് എ.എൻ. മിത്തൽ നേരത്തെ അറിയിച്ചിരുന്നു.
രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് സർക്കാർ സബ്സിഡിയോ ക്ഷേമപദ്ധതി ആനുകൂല്യങ്ങളോ ലഭിക്കില്ല. സർക്കാർ ജോലിയിൽ പ്രവേശിച്ചവർക്ക് സ്ഥാനകയറ്റം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കില്ല. കുടുംബത്തിന്‍റെ റേഷൻ കാർഡിൽ നാലംഗങ്ങളെ മാത്രമേ ഉൾപ്പെടുത്തൂ.
എന്നാൽ, രണ്ടുകുട്ടികൾ എന്ന മാനദണ്ഡം പിന്തുടരുന്നവർക്ക് മിതമായി പലിശയിൽ വീട് വാങ്ങുന്നതിനും നിർമിക്കുന്നതും വായ്പ അനുവദിക്കും. കൂടാതെ വെള്ളം, വൈദ്യുതി, വീട്ടുനികുതി എന്നിവയിൽ ഇളവും ലഭിക്കും. നാഷനൽ പെൻഷൻ സ്കീമിന് കീഴിലെ ഇ.പി.എഫിൽ മൂന്നുശതമാനം വർധനയുണ്ടാകും.
ഒറ്റ കുട്ടികളുള്ളവർക്ക് കൂടുതൽ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റ കുട്ടിക്ക് 20 വയസുവരെ സൗജന്യ ആരോഗ്യ പരിരക്ഷയും വിദ്യാഭ്യാസവും നൽകും. യു.പി. സർക്കാരിന്‍റെ ഈ നീക്കത്തിനെതിരെ നിരവധി വിമർശങ്ങൾ ഉയർന്നിരുന്നു. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൊണ്ടുള്ള സർക്കാരിന്‍റെ കളിയാണ് പുതിയ ബില്ലെന്നാണ് സമാജ്വാദി പാർട്ടിയുടെ വിമർശനം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: