ചെന്നൈ: ഭർത്താവിനെയും ബന്ധുക്കളെയും ഉപേക്ഷിച്ച് ഫെയ്‌സ് ബുക്ക് കാമുകനൊപ്പം ലിവിങ് ടുഗദർ നടത്തിയ മലയാളി യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. തിരുവനന്തപുരം സ്വദേശിനി രഞ്ജിനി (32)യാണ് മരിച്ചത്. തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരി കാവേരി പട്ടണത്തിനു സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.
ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട സൂര്യ എന്ന യുവാവിനൊപ്പം ജീവിക്കാനാണു യുവതി ഭർത്താവിനെയും ബന്ധുക്കളെയും ഉപേക്ഷിച്ചു തമിഴ്നാട്ടിലെത്തിയത്. ഇവിടെയെത്തിയ യുവതി യുവാവിനൊപ്പം ലിവിങ് ടുഗദർ നടത്തി വരികയായിരുന്നു. ഇതിനിടെ കാവേരിപ്പട്ടണത്തുള്ള വസ്ത്രശാലയിൽ കഴിഞ്ഞ നാലു മാസത്തോളമായി ജോലിയും ചെയ്തിരുന്നു.
ഒരാഴ്‌ച്ച ഡൽഹിയിൽ പോയി മടങ്ങിയെത്തിയ രഞ്ജിനി യാത്രയെപ്പറ്റിയുള്ള വിവരങ്ങൾ വെളിപ്പെടുത്താതിരുന്നതിനെച്ചൊല്ലി സൂര്യയുമായി തർക്കമുണ്ടായി. ഇതേ തുടർന്നു ഇന്നലെ മുതൽ കാണാതായ രഞ്ജിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.
മാനസിക വിഷമത്തെ തുടർന്ന് താൻ മരിക്കുകയാണെന്നുള്ള ചെയ്യുകയാണെന്നുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. രഞ്ജിനിയുടെ മരണത്തിനു ശേഷം സൂര്യ ഒളിവിലാണ്. ഇയാളെ പിടികൂടി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നു പൊലീസ് പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: