കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ഭീകരർ നടത്തുന്നത് കിരാതമായ നടപടികളെന്ന് റിപ്പോർട്ട്. പിടിച്ചടക്കുന്ന മേഖലകളിലെ സ്ത്രീകളെ താലിബാൻ ഭീകരരെ കൊണ്ട് നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നതായും റിപ്പോർട്ടുണ്ട്. അഫ്‌ഗാൻ സൈനികരെ താലിബാൻ തീവ്രവാദികൾ കൊലപ്പെടുത്തുന്നതായും വിവരമുണ്ട്.
ആക്രമണത്തെ തുടർന്ന് ജനങ്ങൾ തലസ്ഥാനമായ കാബൂളിലേക്ക് പാലായനം ചെയ്യുകയാണ്. അവിവാഹിതരായ സ്ത്രീകളെ തങ്ങളുടെ പോരാളികളെകൊണ്ട് താലിബാൻ ബലമായി വിവാഹം കഴിപ്പിക്കുന്നുണ്ടെന്നും അഫ്‌ഗാനിലെ മനുഷ്യാവകാശ സംഘടനകളെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്‌തു.
രാജ്യത്തിന്‍റെ വലിയൊരു ഭാഗം തങ്ങളുടെ നിയന്ത്രണത്തിലാണ് എന്നാണ് അവകാശപ്പെടുന്ന താലിബാൻ സർക്കാർ ജീവനക്കാരും സാധാരണക്കാരും സൈനികരും ഭയപ്പെടേണ്ടതില്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇതിനു വിപരീതമാണ് താലിബാന്‍റെ പ്രവർത്തനങ്ങളെന്ന് മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കുന്നു.
പിടികൂടുന്ന സൈനികരെ താലിബാൻ വധിക്കുന്നതായി കാബൂളിലെ യുഎസ് എംബസി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇത് അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട് എന്നും യുദ്ധക്കുറ്റം ചുമത്തപ്പെടും എന്നും യുഎസ് എംബസി മുന്നറിയിപ്പ് നൽകി.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: