ഇടുക്കി: കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടാൻ ശ്രമിച്ച സ്‌കൂൾ അധ്യാപികയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്‌തു. മറയൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കോവിൽകടവ് സ്വദേശി വിവേക് (33), മറയൂർ ചെമ്മൻകുഴി സ്വദേശിനി വിനീത (33)എന്നിവരെയാണ് മറയൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്.
വിനീതയുടെ ഭർത്താവ് ഷാജി സുലൈമാൻ ഭാര്യയെ കാണാനില്ലെന്നു കാട്ടി നൽകിയ പരാതിയിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്. പരാതിയിൽ അന്വേഷണം ആരംഭിച്ച സി.ഐ ബിജോയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇരുവരെയും കണ്ടെത്തുകയായിരുന്നു. മറയൂരിൽ നിന്നും കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.
വിവേകിന് ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. വിനീത കോതമംഗലത്ത് സ്‌കൂൾ അധ്യാപികയാണ്. ഇവർക്ക് പ്രായപൂർത്തിയാകാത്ത ഒരു മകളുണ്ട്. ഇരുവരുടെയും മക്കൾക്ക് പ്രായപൂർത്തി ആകാത്തതിനാൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. റിമാൻഡ് ചെയ്‌ത പ്രതികളിൽ വിവേകിനെ പീരുമേട് ജയിലിലും വിനീതയെ കാക്കനാട് ജയിലിലേക്കും മാറ്റി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: