ലക്‌നൗ: 17 കാരൻ പീഡിപ്പിച്ച മൂന്നു മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞ് ഗുരുതരാവസ്ഥയിൽ. ഉത്തർപ്രദേശിലെ ഇറ്റാ ജില്ലയിലാണ് സംഭവം. പ്രതി ഒളിവിലാണ്. ന്യൂസ് ഏജന്‍സിയായ എഎന്‍ഐയാണ് രാജ്യത്തെ നടുക്കുന്ന റിപ്പോർട്ട് പുറത്തു വിട്ടത്.
കുഞ്ഞിനെ ഉറക്കിക്കിടത്തിയ ശേഷം സമീപത്തെ ഗ്രൗണ്ടില്‍ കളിക്കുന്ന കുട്ടികളെ നോക്കാന്‍ ഏല്‍പ്പിച്ച് പുറത്തുപോയിരിക്കുകയായിരുന്നു അമ്മ. അയല്‍വാസിയായ 17-കാരന്‍ കുഞ്ഞിന്‍റെ കരച്ചിലടക്കാന്‍ ശ്രമിക്കുന്നതാണ് തിരിച്ചുവരുമ്പോള്‍ അമ്മ കാണുന്നത്. കുട്ടി മലമൂത്രവിസര്‍ജനം നടത്തിയെന്നും പരിചരിക്കുകയായിരുന്നു എന്നുമാണ് 17-കാരന്‍ പറഞ്ഞത്.
കുട്ടിയെ വൃത്തിയാക്കുമ്പോള്‍ സ്വകാര്യ ഭാഗങ്ങളില്‍ നിന്ന് ചോര വരുന്നത് കാണുകയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ബലാത്സംഗ കുറ്റവും പോക്‌സോയും ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് രാജ് കുമാര്‍ സിങ് അറിയിച്ചു. പ്രതിയെ പിടികൂടാന്‍ നാലംഗ സംഘത്തെ നിയോഗിച്ചതായും പൊലീസ് വ്യക്തമാക്കി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD
Post A Comment: