കാബൂൾ: പറന്നുയർന്ന വിമാനത്തിൽ പിടിച്ചു തൂങ്ങി രക്ഷപെടാൻ ശ്രമിച്ചവർ വീണു മരിച്ചു. താലിബാൻ ഭരണം പിടിച്ച അഫ്‌ഗാനിസ്ഥാനിൽ നിന്നാണ് നടുക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നത്. കാബൂൾ വളഞ്ഞ താലിബാൻ അഫ്ഗാൻ ഭരണം പിടിച്ചതിനു പിന്നാലെയാണ് ആളുകൾ കൂട്ടത്തോടെ പലായനത്തിനു തിടുക്കം കൂട്ടിയത്. വിമാനത്തിൽ നിന്നും വീണ് രണ്ട് പേരും തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേരും മരിച്ചെന്നാണ് റിപ്പോർട്ട്.
ഉയരത്തിൽ പറക്കുന്ന വിമാനത്തിൽ നിന്നും ആളുകൾ താഴേക്ക് വീഴുന്ന വീഡിയോയും ഒപ്പം വിമാനത്തിനൊപ്പം ഓടുന്ന ആൾക്കൂട്ടത്തിന്‍റെ വീഡിയോയും എല്ലാം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പറന്നുയരവെ വിമാനത്തിന്‍റെ ടയറിൽ തൂങ്ങി യാത്ര ചെയ്‌തവരാണ് താഴെ വീണതെന്നാണ് റിപ്പോർട്ട്. DISCLAIMER: DISTURBING FOOTAGE❗️❗️❗️
Two people who tied themselves to the wheels of an aircraft flying from Kabul, tragically fall down. pic.twitter.com/Gr3qwGLrFn
കൂടുതൽ പേർ രാജ്യം വിടാൻ സന്നദ്ധത അറിയിച്ച് വിമാനത്താവളങ്ങളിലും മറ്റും എത്തിയിട്ടുണ്ട്. പലയിടത്തും ആൾക്കൂട്ടം ആക്രമണത്തിനും കാരണമാകുന്നുണ്ട്. അതേസമയം താലിബാന് പിന്തുണ അറിയിച്ച് ചൈന രംഗത്തെത്തി.
അഫ്ഗാനുമായി സൗഹൃദപരമായി സഹകരിക്കാൻ തയാറാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുൻയിങ് പറഞ്ഞു. താലിബാൻ അഫ്‌ഗാന്‍റെ നിയന്ത്രണം ഏറ്റെടുത്തെന്ന യാഥാർഥ്യം അംഗീകരിക്കുന്നതായി ബ്രിട്ടണും പ്രതികരിച്ചു. Video: People run on tarmac of Kabul international airport as a US military aircraft attempts to take off. pic.twitter.com/9qA36HS0WQ
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: