ചെന്നൈ: ആഡംബരക്കാറിനു നികുതി ഇളവ് തേടിയ നടൻ ധനൂഷിനും കണക്കിനു കൊടുത്ത് മദ്രാസ് ഹൈക്കോടതി. നേരത്തെ സമാനമായ ആവശ്യവുമായി കോടതിയെ സമീപിച്ച നടൻ വിജയ്ക്കും കോടതി താക്കീത് നൽകിയിരുന്നു. പാൽ വാങ്ങുന്നവരും ഇന്ധനം വാങ്ങുന്നവരും പരാതിയില്ലാതെ നികുതി അടയ്ക്കുമ്പോൾ താരങ്ങൾ കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യൻ പ്രതികരിച്ചു.
വില കൂടിയ കാറുമായി റോഡിൽ ഇറങ്ങുമ്പോൾ ആ റോഡ് ഇത്തരം നികുതി പണം കൊണ്ട് നിർമിച്ചതാണെന്ന് ഓർക്കണം. പ്രവേശന നികുതിയുടെ കാര്യത്തിൽ അതാത് സംസ്ഥാനങ്ങൾക്ക് തീരുമാനം എടുക്കാമെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെ നികുതി പൂർണമായും അടയ്ക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്. ഹർജിയിൽ ധനുഷിന്‍റെ ജോലി സൂചിപ്പിക്കാത്തതും കോടതിയെ ചൊടിപ്പിച്ചു. എന്ത് കൊണ്ടാണ് സത്യവാങ്മൂലത്തിൽ ജോലി വിവരം ചേർക്കാതിരുന്നത് എന്ന് നാളെ കോടതിയിൽ വിശദമാക്കണമെന്നും ജഡ്‌ജി പറഞ്ഞു.
2015 ൽ ഇറക്കുമതി ചെയ്‌ത റോൾസ് റോയിസ് ഗോസ്റ്റ് കാറിന് പ്രവേശന നികുതി ചുമത്തിയത് ചോദ്യം ചെയ്‌താണ് ധനുഷ് കോടതിയെ സമീപിച്ചത്. ഇന്ന് രാവിലെ കോടതി കേസ് പരിഗണിച്ചപ്പോൾ നികുതി പൂർണമായും അടയ്ക്കാൻ തയ്യാറാണ് എന്നും കേസ് പിൻവലിക്കുകയാണ് എന്നും ധനുഷിന്‍റെ അഭിഭാഷകൻ അറിയിച്ചെങ്കിലും സിനിമ താരങ്ങൾ നികുതി ഇളവിന് വേണ്ടി കോടതിയിലെത്തിയതിനെ രൂക്ഷമായി വിമർശിക്കുകയായിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: