കൊച്ചി: പഞ്ചറൊട്ടിക്കാനെത്തുന്ന സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തുന്നതു പതിവാക്കിയ നാടൻ പാട്ടുകലാകാരൻ അറസ്റ്റിൽ. കാഞ്ഞൂർ നാട്ടുപൊലീമ നാടൻ പാട്ടു സംഘത്തിന്‍റെ പ്രമുഖ പാട്ടുകാരൻ പതിക്കക്കുടി രതീഷ് ചന്ദ്രൻ (40) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തിയ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
നെടുമ്പാശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കാലടി പഞ്ചായത്തിലാണ് സംഭവം നടന്നത്. പ്രദേശത്ത് ഇരുചക്രവാഹനങ്ങളുടെ പഞ്ചർ ഒട്ടിക്കുന്ന കട നടത്തുകയായിരുന്നു ഇയാൾ. ഇവിടെ പഞ്ചറൊട്ടിക്കാൻ വരുന്ന പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രമാണ് മൊബൈലിൽ പകർത്തിയത്. പഞ്ചറൊട്ടിക്കുന്നതിനിടയിൽ പെൺകുട്ടികളോട് കാറ്റ് അടിക്കാൻ ആവശ്യപ്പെടും. ഈ സമയത്ത് തന്ത്രപൂർവം താഴെ മൊബൈൽ ക്യാമറ ഓണാക്കി വച്ചാണ് ഫോട്ടോ എടുത്തിരുന്നത്.
സമാനമായി രണ്ട് പെൺകുട്ടികളുടെ ചിത്രം പകർത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടി വീണത്. ഒരു പെൺകുട്ടി കാറ്റടിച്ചതിനു പിന്നാലെ അത് അഴിച്ചു വിട്ട് ഇയാൾ മറ്റൊരു പെൺകുട്ടിയോട് കാറ്റടിക്കാൻ ആവശ്യപ്പെട്ടു. ഇത് ആവർത്തിച്ചപ്പോഴാണ് പെൺകുട്ടികൾക്ക് സംശയം തോന്നിയത്. തുടർന്ന് പെൺകുട്ടികളാണ് മൊബൈൽ ഫോണിൽ ക്യാമറ ഓണാക്കി വച്ചിരിക്കുന്നത് കണ്ടെത്തിയത്.
പെൺകുട്ടികൾ മൊബൈൽ പിടിച്ചു വാങ്ങിയെങ്കിലും ഇയാൾ കാലിൽ പിടിച്ചു വീഴ്ത്തി മൊബൈൽ തിരിച്ചെടുക്കാൻ ശ്രമിച്ചു. മൽപിടുത്തം നടത്തിയാണ് പെൺകുട്ടി ഇയാളുടെ മൊബൈൽ കൈക്കലാക്കിയത്. ഫോൺ തട്ടിയെടുത്ത പെൺകുട്ടികൾ മതിൽ ചാടി ഓടിയാണ് തന്‍റെ പിതാവിന്‍റെ അടുക്കൽ എത്തിയത്. പിതാവ് ഫോൺ പരിശോധിച്ച ശേഷം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ മൊബൈൽ ഫോണിൽ നിരവധി പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങൾ ഇത്തരത്തിൽ പകർത്താൻ ശ്രമിച്ചതായി കണ്ടെത്തി. വിദ്യാർഥിനികളുടെ ചിത്രങ്ങളാണ് കൂടുതൽ.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: