ഇടുക്കി: കമ്പംമെട്ടിനും ഇടത്തറ മുക്കിനും ഇടയിൽ പുലിയെ കണ്ടതായി അഭ്യൂഹം. റോഡിലൂടെ പോയ വാഹന യാത്രികരാണ് പുലിയെ കണ്ടതായി പറഞ്ഞത്. ഇതോടെ പ്രദേശവാസികളും ആശങ്കയിലായി. തമിഴ്‌നാട് വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന ഇവിടെ മുമ്പും പുലിയുടെ സാനിധ്യം ശ്രദ്ധയിൽപെട്ടിരുന്നു. പുലിയ്ക്കൊപ്പം കുഞ്ഞുങ്ങളെയും കണ്ടെന്ന് വാഹന യാത്രികർ പറയുന്നു.
ഇടത്തറമുക്കിനു സമീപം പുലിയുടേതെന്ന് കരുതുന്ന കാൽപാടുകളും കണ്ടെത്തിയിട്ടുണ്ട്. റോഡരുകിലാണു കാൽപ്പാട് കണ്ടെത്തിയത്. സമീപകാലത്തും ഇടത്തറമുക്കിൽ നിന്നും കമ്പംമെട്ടിലേക്ക് വാഹനവുമായി പോകുന്നതിനിടെ രണ്ട് പേർ പുലിയെ കണ്ടെന്ന് പറഞ്ഞിരുന്നു. ഈ മേഖലയിലാണ് വീണ്ടും പുലിയെ കണ്ടതായി പറയപ്പെടുന്നത്. വിവരം അറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിലാണ്.
വാർഡ് മെമ്പർ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തി. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ഇ.വി.പ്രസാദ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ടി.എസ്.സുനിഷ്, എസ്.പ്രിയേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കണ്ടെത്തിയത് പുലിയുടെ കാൽപാദമല്ലെന്നും കാട്ടുപൂച്ചയുടെ കാൽപാടാണെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: