മലപ്പുറം: സ്വന്തം പെൺമക്കളെ നിരന്തരമായി പീഡിപ്പിച്ചു വന്ന പിതാവിനെ പോക്സോ നിമയ പ്രകാരം അറസ്റ്റിലെടുത്തു. പത്ത് വയസുകാരി അധ്യാപികയോട് സംഭവം വെളിപ്പെടുത്തിയതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്തായത്. നാല് പെൺമക്കളെയാണ് പിതാവ് പീഡിപ്പിച്ചു വന്നത്. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. പ്രതിക്ക് 47 വയസുണ്ട്. (നിയമ പ്രശ്നമുള്ളതിനാൽ പേര് നൽകാൻ കഴിയില്ല). പത്തും പതിമൂന്നും പതിനഞ്ചും പതിനേഴും വയസ് പ്രായമുള്ള പെൺകുട്ടികളാണ് പിതാവിന്‍റെ ക്രൂരതയ്ക്ക് ഇരയായത്.
സ്കൂൾ അധികൃതരോട് പെൺകുട്ടികൾ അച്ഛന്‍റെ ഭാഗത്ത് നിന്നുള്ള പീഡനത്തെക്കുറിച്ച് പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തായത്. സ്കൂൾ അധികൃതർ പൊലീസിൽ വിവരമറിയിച്ചു. പിന്നാലെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പത്ത് വയസുകാരി പെൺകുട്ടിയാണ് ആദ്യം അധ്യാപികയോട് വിവരം പറഞ്ഞത്. അധ്യാപിക ഇക്കാര്യം ചൈൽഡ് ലൈനിനെ അറിയിച്ചു. തന്നെയും സഹോദരിമാരെയും പിതാവ് നിരന്തരം പീഡിപ്പിക്കുന്നുവെന്നാണ് പെൺകുട്ടി മൊഴി നൽകിയത്.
ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ മറ്റ് മൂന്ന് പെൺകുട്ടികളെ കൂടി വിളിച്ചുവരുത്തി ഇതേക്കുറിച്ച് ചോദിച്ചു. പെൺകുട്ടികൾ പരാതി ശരിവച്ചതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബമാണ് ഇവരുടേത്. നിത്യമദ്യപാനിയാണ് പിടിയിലായ പ്രതിയെന്നാണ് വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരുടെ വീട്ടിൽ പ്രതിയുടെ, സുഹൃത്തുക്കൾ വന്നുപോകാറുണ്ടായിരുന്നു. ഇവരാരെങ്കിലും പെൺകുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടോ എന്ന് കൂടി പൊലീസ് അന്വേഷിക്കുന്നുണ്ട്. പെൺകുട്ടികൾ മാത്രമുള്ളപ്പോൾ രഹസ്യ ഭാഗങ്ങളിൽ തലോടുകയും മറ്റുമായിരുന്നു ഇയാളുടെ രീതി. സുഹൃത്തുക്കൾക്ക് മുന്നിലും പെൺമക്കളെ വിളിച്ചു വരുത്താറുണ്ടായിരുന്നു. ഇയാൾക്കെതിരെ കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: