തിരുവനന്തപുരം: ജെസിബി കൈയിലെ ബക്കറ്റ് കൊണ്ട് തലക്കടിച്ചിട്ടും പ്രാണൻ വിടാതിരുന്ന സംഗീതിനെ കൊലപ്പെടുത്തിയത് ജെസിബിയുടെ കൂറ്റൻ ടയർ ശരീരത്തിൽ കയറ്റിയിറക്കി. ഇന്നലെ അർധ രാത്രിയിൽ തിരുവനന്തപുരം കാട്ടാക്കടയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. സ്വന്തം ഭൂമിയിൽ നിന്നും മണ്ണെടുക്കുന്നത് തടഞ്ഞ വസ്തു ഉടമയായ അമ്പലത്തിൻകാല കാഞ്ചിരവിള ശ്രീമംഗലം വീട്ടിൽ സംഗീതാണ് ( 40 )കൊല്ലപ്പെട്ടത്. സംഭവത്തിൽ ജെസിബി ഡ്രൈവർ വിജിൻ പൊലീസിൽ കീഴടങ്ങിയിട്ടുണ്ട്.
എന്നാൽ കൊലപാകടം നടത്തിയത് ഇയാളാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. കേസിൽ മുഖ്യപ്രതിയെന്ന് കരുതുന്ന ചാരുപാറ സ്വദേശി സജു ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുള്ളതായി പൊലീസ് അറിയിച്ചു. സംഗീതിന്റെ പുരയിടത്തിൽ നിന്നും നിന്നും ഇന്നലെ അർധരാത്രിയോടെയാണ് ചാരുപാറ സ്വദേശി സജുവിന്റെ നേതൃത്വത്തിലുള്ള സംഘം മണ്ണ് കടത്താൻ ശ്രമിച്ചത്. ജെസിബിയുമായി എത്തിയ സംഘം മണ്ണ് കൊണ്ടു പോകുന്നത് സംഗീത് തടഞ്ഞതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് ജെസിബിയുടെ കൈ കൊണ്ട് സംഗീതിനെ അടിച്ചു വീഴ്ത്തിയത്.
പ്രവാസിയായിരുന്ന സംഗീത് ഇപ്പോൾ നാട്ടിൽ ചിക്കൻ സ്റ്റാളുകളും മറ്റു നടത്തിയാണ് ജീവിക്കുന്നത്. വീടിനോട് ചേർന്നുള്ള വിശാലമായ പുരയിടത്തിൽ നിന്നും മണ്ണെടുക്കാൻ വനംവകുപ്പിന് സംഗീത് അനുമതി നൽകിയിരുന്നു. എന്നാൽ ഇവിടെ നിന്നും രാത്രിയിൽ ചിലർ അനുമതിയില്ലാതെ സ്ഥിരമായി മണ്ണ് കടത്തുന്നതായി വിവരം ലഭിച്ചിരുന്നു. ഇന്ന് പുലർച്ചയോടെ സ്ഥലത്ത് എത്തിയ സംഗീത് മറ്റൊരു സംഘം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് കടത്തുന്നതാണ് കണ്ടത്.
മണ്ണുകടത്താനെത്തിയവരെ ചോദ്യം ചെയ്ത സംഗീത് തന്റെ കാർ വഴിയിൽ ഇട്ട് ജെസിബിയുടെ വഴി മുടക്കി. അപ്പോൾ സംഗീതിന്റെ വീടിനോട് ചേർന്നുള്ള മതിൽ ബലമായി പൊളിച്ച് ആ വഴി പുറത്തു കടക്കാൻ മണ്ണു കടത്ത് സംഘം ശ്രമിച്ചു. ഇതു തടയാൻ വേണ്ടി സംഗീത് കാറിൽ നിന്നും ചാടിയിറങ്ങി ജെസിബിയുടെ മുന്നിൽ നിന്നു. അപ്പോൾ ജെസിബിയുടെ മണ്ണ് മാന്തുന്ന ഭാഗം കൊണ്ട് സംഗീതിനെ അടിച്ചു നിലത്തിട്ടു എന്നാണ് പൊലീസ് നൽകുന്ന വിവരം. സംഗീതിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടിയേറ്റു വീണ സംഗീതിന് ശ്വാസതടസ്സമുണ്ടായെന്ന് ദൃക്സാക്ഷികൾ പറയുന്നു.
Post A Comment: