ഇടുക്കി: ദേശീയ പണിമുടക്കിന്‍റെ മറവിൽ കട്ടപ്പനയിൽ സിപിഎം ഗുണ്ടകളുടെ അഴിഞ്ഞാട്ടം. പണിമുടക്ക് ദിവസമായ ബുധനാഴ്ച്ച രാത്രി 8.30ഓടെയാണ് കട്ടപ്പനയ്ക്ക് സമീപം വെള്ളയാംകുടിയിൽ സിപിഎം പ്രവർത്തകർ ഗുണ്ടായിസം കാണിച്ചത്. മാരകായുധങ്ങളുമായെത്തിയ സംഘം വ്യാപാരികളെ തെരഞ്ഞു പിടിച്ച് ആക്രമിക്കുകയായിരുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്.
വ്യാപാരികളെ മർദിക്കുന്ന സിസി ടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം വ്യാപകമായി പ്രചിരിക്കുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച്ച രാത്രി വൈകി തുറന്ന കടകൾക്ക് നേരേയാണ് ആക്രമണമുണ്ടായത്. ജെ.കെ. മെഡിക്കൽ സ്റ്റോർ ഉടമ ജെറി ജോർജ്, ചോയിസ് ബേക്കറി ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്‍റുമായ ഷാജി സെബാസ്റ്റ്യൻ എന്നിവർ മർദ്ദനമേറ്റ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
വ്യാപാരികൾക്ക് നേരെ നടന്നത് ആസൂത്രിത ആക്രമണമാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. മേഖല കേന്ദ്രീകരിച്ച് സിപിഎം ഗുണ്ടായിസം പരിധി വിടുന്നതായും പരാതിയുണ്ട്. നെടുങ്കണ്ടത്തും ചേമ്പളത്തും സിപിഎം ഗുണ്ടകൾ വീട്ടമ്മയെ ഉൾപ്പെടെ ആക്രമിച്ചത് വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വെള്ളയാംകുടിയിലും സിപിഎം ഗുണ്ടകൾ ആക്രമണം നടത്തിയിരിക്കുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: