റായ്പൂർ: ഹോസ്റ്റൽ മുറിയിൽ പ്ലസ് വൺ വിദ്യാർഥി പ്രസവിച്ച സംഭവത്തിൽ വാർഡൻ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി. വെള്ളിയാഴ്ച്ച പുലർച്ചെയാണ് വിദ്യാർഥിക്കായി ഹോസ്റ്റൽ മുറി പ്രവസ വാർഡാക്കിയത്. സംഭവം അധികൃതരിൽ നിന്നും മറച്ചു വച്ചത് ദുരൂഹമാണെന്നാണ് കണ്ടെത്തൽ. ദന്തേവാഡയിലെ പാട്ടറാസിലെ വിദ്യാർഥിനായാണ് കുഞ്ഞിന് ജന്മം നല്‍കിയത്.
റായ്പൂര്‍ ആണ് സംഭവം. കുഞ്ഞ് പ്രസവത്തിനിടെ മരിച്ചതായി ഡെപ്യൂട്ടി കളക്ടര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. പെണ്‍കുട്ടി പ്രസവിക്കുമ്പോള്‍ ഹോസ്റ്റല്‍ സൂപ്രണ്ട് സമീപത്തുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം അധികൃതരെ അറിയിക്കാന്‍ ഇവര്‍ തയ്യാറായില്ല. പ്രസവത്തിന് പിന്നാലെ പെണ്‍കുട്ടിയെ ഇവര്‍ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്‍റെ സ്ഥാനത്ത് സൂപ്രണ്ടിന്‍റെ ഭര്‍ത്താവിന്‍റെ പേരാണ് ആശുപത്രിയില്‍ നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഹോസ്റ്റല്‍ സൂപ്രണ്ടിനെ സസ്‌പെന്‍റ് ചെയ്തു. ഗ്രാമത്തിലെ ഒരു യുവാവുമായി രണ്ടുവര്‍ഷമായി വിദ്യാര്‍ഥിനിക്ക് ബന്ധമുള്ളതായാണ് വിവരം.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: