ഉദുമ: യുവതിയെ വലയിലാക്കി പീഡിപ്പിച്ച ശേഷം നഗ്ന ദൃശ്യങ്ങൾ പകർത്തി മതം മാറാൻ നിർബന്ധിച്ച കേസിൽ ദമ്പതികൾ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. ബംഗളൂരു ഇലക്ട്രോണിക്‌സ് സിറ്റിയില്‍ താമസിച്ചിരുന്ന അന്‍സാര്‍ എന്ന അന്‍വർ (30), ഭാര്യ, പാലക്കാട് ചെര്‍പ്പുളശേരി സ്വദേശിയായ റിഷാബ് എന്നിവരാണ് അറസ്റ്റിലായത്. റിഷാബ് നേരത്തെ റിമാന്‍റിലാണ്. ഇയാളിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നാണ് അൻവറും ഭാര്യയും അറസ്റ്റിലാകുന്നത്. പതിനെട്ടു വയസുള്ള പെൺകുട്ടിയെയാണ് പീഡിപ്പിച്ചത്. പരപ്പന അഗ്രഹാര പൊലീസാണ് കേസെടുത്തത്.
അന്‍വറിന്‍റെ വീട്ടില്‍വച്ചാണ് റിഷാബ് പെൺകുട്ടിയെ പീഡിപ്പിച്ചത്. കാസര്‍ഗോഡ് ജില്ലയിലെ ഹിന്ദു കുടുംബാംഗമായ പെണ്‍കുട്ടിയെ സൗഹൃദം നടിച്ചു തട്ടിക്കൊണ്ടുപോയി മയക്കുമരുന്നു നല്‍കി പീഡിപ്പിക്കുകയും ഇതിന്‍റെ രംഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തതിനാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. കുടുംബത്തോടൊപ്പം ഇസ്ലാം മതത്തിലേക്ക് മാറാന്‍ തയ്യാറായില്ലെങ്കില്‍ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കര്‍ണാടക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.
ഇതു കൂടാതെ കൈയ്യിലെ ഓം എന്നെഴുതിയ മുദ്ര മായ്ച്ചുകളയണമെന്നും നെറ്റിയില്‍ സിന്ദൂരം തൊടുന്നത് അവസാനിപ്പിക്കണമെന്നും റിഷാബ് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചിരുന്നു എന്നും പരാതിയിലുണ്ട്. കാസര്‍ഗോഡുനിന്നു കൂട്ടിക്കൊണ്ടുവന്ന പെണ്‍കുട്ടിയെ മൂന്നു ദിവസം അന്‍വറിന്‍റെ വീട്ടിലാണു താമസിപ്പിച്ചിരുന്നത്.
കൃത്യം നടത്തുന്നതിനു സ്വന്തം വീട്ടില്‍ സൗകര്യമൊരുക്കിക്കൊടുത്തതിനൊപ്പം പെണ്‍കുട്ടിക്കു കോക്ടെയിലില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കുന്നതിലും പീഡനരംഗങ്ങള്‍ ചിത്രീകരിക്കുന്നതിലും അന്‍വറിന്‍റെയും ഭാര്യയുടെയും സഹായമുണ്ടായിരുന്നതായാണു സംശയിക്കുന്നത്. ബിജെപി നേതാവും ഉഡുപ്പി എംപിയുമായ ശോഭ കരന്തലജെയോടൊപ്പം പെണ്‍കുട്ടി കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയെ നേരില്‍ക്കണ്ടു പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് ബംഗളൂരു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: