തിരുവനന്തപുരം: കളിയിക്കാവിളയിൽ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സംഘത്തിലെ മുഖ്യ പ്രതികളിൽ നിന്നും ലഭിക്കുന്നത് നിർണായക വിവരങ്ങൾ. പ്രതികളിൽ മൂന്നു പേർക്ക് ചാവേറാകാൻ പരിശീലനം ലഭിച്ചിരുന്നതായും വിവരം ലഭിച്ചു. ചോദ്യം ചെയ്യലിലാണ് സംഘത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിച്ചത്.
പ്രതികളുടെ സംഘത്തില്‍ 17പേരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൊലപാതകത്തിന്റെ ആസൂത്രണം നടന്നത് ഡല്‍ഹിയും കര്‍ണാടകയും കേന്ദ്രീകരിച്ചാണ്. ഇപ്പോള്‍ അറസ്റ്റിലായ പ്രതി അബ്ദുള്‍ ഷമീം, ഹിന്ദു മുന്നണി നേതാവായിരുന്ന കെ.പി സുരേഷ് കുമാറിനെ 2014-ല്‍ കൊലപ്പെടുത്തിയ കേസിലേയും പ്രതിയാണ്. കര്‍ണാടകത്തില്‍ പല വേഷങ്ങളിലും പേരുകളിലുമാണ് ഈ പ്രതികള്‍ കഴിഞ്ഞിരുന്നത്.
പലയിടത്തായി താമസിച്ചിരുന്ന ഇവര്‍ ആവശ്യങ്ങളനുസരിച്ച് പദ്ധതിയിട്ടാണ് ഒരുമിച്ച് യോഗം ചേരുന്നതും തുടര്‍നടപടികള്‍ ആസൂത്രണം ചെയ്യുന്നതും. അല്‍-ഉമ്മയുടെ തീവ്രവാദ ആശയങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. കൂടുതല്‍ പേരെ അങ്ങനെ സംഘത്തിലെത്തിക്കാനും ഇവര്‍ ശ്രമിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: