റായ്ബറേലി: ജനിക്കാനിരിക്കുന്നത് പെൺകുട്ടിയാണെന്ന് ഭയന്ന് ഭർത്താവ് ഗർഭിണിയായ ഭാര്യയെ തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ റായ്ബറേലിയിലാണ് ക്രൂരമായ കൊലപാതകം. സംഭവത്തിൽ രവീന്ദ്രകുമാർ (35) അറസ്റ്റിലായി. മൂത്ത മകളുടെ മൊഴിയെ തുടർന്നാണ് കൊലപാതകത്തിനു കാരണം ഇയാളാണെന്ന് വ്യക്തമായത്. രവീന്ദ്രകുമാറും ഭാര്യ ഊർമിളയും തമ്മിൽ പ്രശ്നങ്ങൾ പതിവായിരുന്നു.
ഇവർക്ക് ഏഴും 11 വയസുള്ള പെണ്‍മക്കളാണുള്ളത്. ഈയിടെ ഊര്‍മിള വീണ്ടും ഗര്‍ഭിണിയായി. വീണ്ടും പെണ്‍കുട്ടിയെ പ്രസവിക്കുമെന്നു പറഞ്ഞ് അയാള്‍ ഭാര്യയുമായി കലഹിക്കുക പതിവായിരുന്നു. ജനുവരി നാലിനു രവീന്ദ്രകുമാര്‍ ഭാര്യയെ അടിച്ചു കൊന്നു. പിന്നീട് മൃതദേഹം കഷണങ്ങളായി മുറിച്ചു. ശരീരാവശിഷ്‌ടങ്ങള്‍ പാത്രത്തിലാക്കി ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലില്‍കൊണ്ടുപോയി പൊടിച്ചെടുത്തു. ഇത് വീട്ടില്‍നിന്ന് നാലു കിലോമീറ്റര്‍ അകലെ കൊണ്ടുപോയി തീയിട്ടു.
ഇത് കണ്ട മൂത്ത മകൾ ആദ്യമിത് പേടി കൊണ്ട് പുറത്ത് പറഞ്ഞില്ല. എന്നാൽ കഴിഞ്ഞ ദിവസം അമ്മയുടെ വീട്ടിലെത്തി വിവരങ്ങൾ തുറന്നു പറഞ്ഞു. തുടര്‍ന്നു മാതൃസഹോദരി വിദ്യാദേവി പൊലീസിനെ വിവരമറിയിച്ചു. ഡി.എന്‍.എ. പരിശോധനയില്‍ മൃതദേഹാവശിഷ്‌ടങ്ങള്‍ ഊര്‍മിളയുടേതാണെന്നു കണ്ടെത്തിയിട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: