ന്യൂഡല്‍ഹി: കാശ്മീരിൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിച്ച കേന്ദ്ര സർക്കാരിന് വീണ്ടും തിരിച്ചടി. നിയന്ത്രണങ്ങൾ പുനപരിശോധിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. നിരോധനാജ്ഞയും പരിശോധിക്കണമെന്നാണ് കോടതി ഉത്തരവ്. ഓരോ ഏഴ് ദിവസവും നിയന്ത്രണ തീരുമാനങ്ങൾ പുനപരിശോധികകണം. ഇന്‍റര്‍നെറ്റ് സേവനം ആവിഷ്കാര സ്വാതന്ത്ര്യത്തിനായുള്ള ഭരണഘടനാ അവകാശത്തിന്‍റെ ഭാഗമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
അതിനാല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ പരിശോധിക്കാനാണ് നിർദേശം. കശ്മീരിലെ നിയന്ത്രണങ്ങള്‍ പുനപരിശോധിക്കണമെന്ന ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്. ജസ്റ്റിസ് എന്‍.വി. രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്. പൗരന്മാരുടെ അവകാശം ഉറപ്പാക്കുക കോടതിയുടെ ലക്ഷ്യംമാണെന്നും ജനങ്ങളുടെ സുരക്ഷയും സ്വാതന്ത്ര്യവും കണക്കിലെടുത്താണ് തീരുമാനമെന്നും കോടതി പറഞ്ഞു.
പ്രത്യേക പദവി നീക്കം ചെയ്ത് കേന്ദ്ര ഭരണ പ്രദേശം ആക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ ഓഗസ്റ്റ് നാലിന് അർധ രാത്രിയാണ് ജമ്മുകാശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രതിപക്ഷ നേതാക്കളെ വീട്ടുതടങ്കലിൽ ആക്കുകയും ആശയ വിനിമയ സംവിധാനങ്ങള്‍ റദ്ദാക്കുകയും ചെയ്തിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: