ഇടുക്കി: കുമളിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ ദുരുഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അസം സ്വദേശി കമൽദാസ് (28) ആണ് മരിച്ചത്. കുമളി ഗവ. സ്കൂളിൽ ജോലി ചെയ്തു വരികയായിരുന്നു. ഇന്നു രാവിലെ ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ അറിയിച്ചതിനെ തുടർന്ന് ഇവരുടെ കോൺട്രാക്‌ടർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കൊണ്ടിരിക്കുകയാണ്.
ഇയാളുടെ ശരീത്തിൽ മുറിവുകളും പാടുകളും കണ്ടെത്തിയിട്ടുണ്ട്. മരണം കൊലപാതകമാണോയെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. എന്നാൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാകു. ഗവ. സ്കൂളിന്‍റെ പണിയുമായി ബന്ധപ്പെട്ട് സ്കൂളിലെ കെട്ടിടത്തിൽ തന്നെയാണ് ഇയാളും കൂട്ടാളികളും താമസിച്ചു വന്നിരുന്നത്. കെട്ടിടത്തിൽ നിന്നും താഴെ വീണാണ് മരണമെന്നാണ് ഒപ്പമുണ്ടായിരുന്നവർ മൊഴി നൽകിയിരിക്കുന്നത്. എന്നാൽ ഇന്നലെ രാത്രിയിൽ താമസ സ്ഥലത്ത് തൊഴിലാളികൾ തമ്മിൽ സംഘർഷമുണ്ടായതായി സൂചനയുണ്ട്.
ഇതിനിടെയുണ്ടായ അടിപിടിക്കിടെയാണോ മരണമെന്ന സംശയത്തിലാണ് പൊലീസ്. ഇന്നലെ സംഭവ സ്ഥലത്തുണ്ടായിരുന്നതെന്നു കരുതുന്ന ഇതര സംസ്ഥാന തൊഴിലാളികളായ പലരെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കട്ടപ്പനയിൽ മാത്രം 30 ഓളം പേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നതായിട്ടാണ് വിവരം. ഇൻക്വസ്റ്റിനു ശേഷം ഇന്ന് തന്നെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കും.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: