തൊണ്ണൂറുകളിൽ സിനിമാ ലോകത്ത് തിളങ്ങി നിന്ന നടി ചാർമിള സർക്കാർ ആശുപത്രിയിലെന്ന് റിപ്പോർട്ട്. തമിഴ് മാധ്യമങ്ങളാണ് വിവരം പുറത്തു വിട്ടിരിക്കുന്നത്. ഗുരുതര അസ്ഥി രോഗം ബാധിച്ച നടി ചെന്നൈയിൽ ചികിത്സയിലാണെന്നാണ് വിവരം. കില്‍പ്പുക് സര്‍ക്കാര്‍ ആശുപത്രിയിലാണ് ചാര്‍മിള ചികിത്സ തേടിയെത്തിയതെന്നും അവരെ സഹായിക്കാന്‍ ആരും കൂടെയില്ലെന്നും തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തൊണ്ണൂറ് കാലഘട്ടത്തില്‍ മലയാളസിനിമയിലെ ഉദിച്ചുയരുന്ന താരമായിരുന്നു ചാര്‍മിള. സിനിമയ്ക്ക് ഉള്ളിലും പുറത്തും താരത്തിന് ഒട്ടേറെ ആരാധകരും ഉണ്ടായിരുന്നു. പിന്നീട് വിസ്മൃതിയിലേക്ക് പോയ ചാര്‍മിളയുടെ ജീവിതം കടുത്ത പ്രതിസന്ധിയിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇക്കാര്യം ചാര്‍മിള തന്നെ അഭിമുഖങ്ങളില്‍ തുറന്ന് പറഞ്ഞിട്ടുമുണ്ട്. സോഫ്റ്റ്‌വെയർ എഞ്ചിനീയറായിരുന്ന രാജേഷുമായുള്ള വിവാഹമോചനത്തിനു ശേഷം മകനോടൊപ്പം ചാര്‍മിള ജീവിച്ചു വരികയായിരുന്നു.
രോഗബാധിതയായ അമ്മയും ചാര്‍മിളയ്‌ക്കൊപ്പമാണ് കഴിയുന്നത്. ഇതിനിടെ വിക്രമാദിത്യന്‍ എന്ന സിനിമയിലൂടെ മലയാളത്തില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് വേഷങ്ങള്‍ ലഭിക്കാതായതോടെ ജീവിതം വീണ്ടും വഴിമുട്ടി. ഇപ്പോള്‍ തമിഴ് നടന്‍ വിശാലാണ് ചാര്‍മിളയുടെ മകന്‍റെ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: