ഇടുക്കി: വിവാഹിതരായിട്ടും അവിഹിതം അവസാനിപ്പിക്കാത്ത യുവാവ് ഒടുക്കം നൽകേണ്ടി വന്നത് സ്വന്തം ജീവൻ. തൊടുപുഴയിലാണ് ഇന്നലെ അർധ രാത്രി വിവാഹിതയായ യുവതിയെ കാണാനെത്തിയ യുവാവിനെ വീട്ടമ്മയുടെ പിതാവ് കുത്തികൊന്നത്. വെങ്ങല്ലൂർ അച്ചൻകവല പുളിക്കൽ സിയാദ് (കോക്കർ-34) ആണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ പിതാവ് വെങ്ങല്ലൂർ വരാരപ്പിള്ളിൽ സിദ്ദിഖിനെ (51) പോലീസ് തെരയുകയാണ്. ഇയാളെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
അതേസമയം സിയാദ് ക്ഷണിച്ചുവരുത്തിയ ദുരന്തമാണ് ഇതെന്നാണ് ബന്ധുക്കൾ അടക്കമുള്ളവർ പറയുന്നത്. ഇന്നലെ കാമുകിയുടെ വീട്ടിലെത്തിയ സിയാദിനെ കാമുകിയുടെ ഭർത്താവ് കൈയോടെ പിടികൂടിയിരുന്നു. തുടർന്നാണ് വിവരം അറിഞ്ഞ സിദിഖ് ഇയാളെ കുത്തികൊല്ലുന്നത്. ഭാര്യയും രണ്ടു മക്കളുമുള്ള സിയാദ് മുൻപ് ഒരിക്കൽ ഈ യുവതിയുമായി ഒളിച്ചോടിയിരുന്നു. പിന്നീട് പൊലീസ് ഇടപെട്ടാണ് ഇരുവരെയും തിരികെയെത്തിച്ചത്.
രണ്ടു പേരും വിവാഹിതരായതിനാൽ കുടുംബാംഗങ്ങളുടെ ഇടപെടലിനെ തുടർന്ന് ഇരുവരെയും വാണിങ്ങ് നൽകി വിടുകയായിരുന്നു. എന്നാൽ ഈ സംഭവത്തിനു ശേഷവും ഇരുവരും തമ്മിലുള്ള അവിഹിതം തുടർന്നാണ് നിലവിൽ കൊലപാതകത്തിലേക്ക് കലാശിച്ചത്. ഭർത്താവ് അറിയാതെ ഇയാൾ കാമുകിയെ കാണാൻ യുവതിയുടെ വീട്ടിൽ എത്താറുണ്ടായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇക്കാര്യം പലപ്പോഴും ഭർത്താവ് അറിഞ്ഞിരുന്നു.
ഇതോടെ ഇയാൾ ഭാര്യയുമായി വഴക്കിടുന്നതും പതിവായി. മകളുടെ കുടുംബ ജീവിതം തകരുന്നത് കണ്ട സിദ്ദിഖ് സിയാദിനെ പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇതെല്ലാം മറികടന്ന് വീണ്ടും ഇയാൾ കാമുകിയെ തേടി പോയതോടെയാണ് ഇന്നലെ രാത്രിയിൽ കൊലപാതകത്തിലേക്ക് സംഭവം നീങ്ങിയത്. സംഭവത്തിനു ശേഷം സ്ഥലത്തു നിന്നും പോയ സിദ്ദിഖിനെ പോലീസ് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തൊടുപുഴ ഡിവൈഎസ്പി കെ.പി.ജോസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: