മധുര: ജെല്ലിക്കെട്ട് മത്സരത്തിനിടെ 32 പേർക്ക് പരുക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. മധുരയിലെ ആവണിയാപുരത്താണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ മധുര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആവണിയാപുരത്ത് മാട്ടുപ്പൊങ്കല്‍ മഹോത്സവത്തോടനുബന്ധിച്ചാണ് ജല്ലിക്കെട്ട് മത്സരം നടന്നത്.
ഇക്കുറി 700 കാളകളും മത്സരാർഥികളുമാണ് ജെല്ലിക്കെട്ടില്‍ പങ്കെടുത്തത്. അതേസമയം, തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ട് നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ കര്‍ഷകനായ എ.കെ കണ്ണന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് തള്ളിയിരുന്നു. ഹര്‍ജിക്കാരനോട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: