ടോക്കിയോ: ഒളിംപിക്‌സിൽ മെഡൽ പട്ടിക തുറന്ന് ഇന്ത്യ. വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മീരാഭായ് ചാനു വെള്ളി നേടി. സ്‌നാച്ചിലും ക്ലീൻ ആൻഡ് ജർക്കിലും മികച്ച പ്രകടനവുമായിട്ടാണ് മെഡൽ നേട്ടം.
202 കിലോയാണ് മീരാഭായ് ഉയർത്തിയത്. സ്‌നാച്ചിൽ 87 കിലോയും ജർക്കിൽ 115 കിലോയും അനായാസം കീഴടക്കി. ഒളിമ്പിക് ചരിത്രത്തിൽ ഭാരോദ്വഹനത്തിൽ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് ചാനു.
ഭാരോദ്വഹനത്തിൽ കർണം മല്ലേശ്വരിക്ക് ശേഷം ഇന്ത്യക്ക് മെഡൽ ലഭിക്കുന്നത് ഇതാദ്യം. ഈ ഇനത്തിൽ 21 വർഷത്തിന് ശേഷമാണ് ഇന്ത്യക്ക് മെഡൽ ലഭിക്കുന്നത്. 2000 ൽ സിഡ്‌നിയിൽ കർണം മല്ലേശ്വരി വെങ്കലം നേടിയിരുന്നു. ഭാരോദ്വഹന വേദിയിൽ നിന്ന് ശുഭ വാർത്ത പ്രതീക്ഷിക്കുന്നതായി ഒളിമ്പിക് മെഡൽ ജേതാവ് കർണം മല്ലേശ്വരി നേരത്തെ വ്യക്തമാക്കിയിരുന്നു.
അമ്പെയ്ത്തിലെ മിക്‌സഡ് തീം ഇനത്തിൽ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ തെക്കൻ കൊറിയയോട് തോറ്റു. ഇന്ത്യക്കായി ദീപിക കുമാരിയും പ്രവീൺ ജഡവുമാണ് മത്സരിച്ചത്. അതെ സമയം ഒളിമ്പിക്‌സ് ബാഡ്മിൻൺ സൈക്കിളിൽ സായി പ്രണീത് തോറ്റു. ഇസ്രായേലി താരത്തോട് നേരിട്ടുള്ള സെറ്റുകൾക്കാണ് തോൽവി.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: