ലക്‌നൗ: ഉത്തർപ്രദേശിൽ നിന്ന് കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം മൃഗങ്ങൾ ഭക്ഷിച്ച നിലയിൽ കണ്ടെത്തി. ലഖിംപുർ ഖേരി ജില്ലയിൽ നിന്ന് കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹമാണ് കുറ്റിക്കാട്ടിൽ നിന്നും കണ്ടെത്തിയത്.
മൃഗങ്ങൾ പകുതി ഭക്ഷിച്ച നിലയിലായിരുന്നു കുട്ടിയുടെ ശരീരം. വ്യാഴാഴ്ച്ച പുലർച്ചെ മുതൽ കുട്ടിയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.
മൈഗൽഗഞ്ച് പ്രദേശത്തെ വീട്ടിൽ നിന്ന് 200 മീറ്റർ മാത്രം അകലെയുള്ള കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്‌തു. കുട്ടിയുടെ ശരീരത്തിലെ കഴുത്തിന് താഴെയുള്ള ഭാഗങ്ങൾ മിക്കതും മൃഗങ്ങൾ ഭക്ഷിച്ചതായിട്ടാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.
മൃതദേഹം പല മൃഗങ്ങൾ ഭക്ഷിച്ചു എന്നാണ് സൂചന. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് കുറുക്കന്‍റെ കാൽപാദങ്ങൾ പതിഞ്ഞിട്ടുണ്ട്. എന്നാൽ കുറുക്കന്മാർ ഇത്തരത്തിൽ ആക്രമിക്കില്ലെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്.
അതിനിടെ നിരവധി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തെ വീട്ടിൽ നിന്ന് മൂന്ന് വയസുകാരിയെ മൃഗങ്ങൾ എങ്ങനെ കുറ്റിക്കാട്ടിൽ എത്തിച്ചു എന്ന കാര്യത്തിൽ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സമീർ കുമാർ പറഞ്ഞു.
സ്ഥലത്ത് വനം വകുപ്പ് രണ്ട് ക്യാമറകൾ സ്ഥാപിച്ചു. കുട്ടിയെ ആക്രമിച്ച മൃഗം ഏതാണ് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. പ്രദേശത്തെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം എന്നും കുട്ടികൾ വീടിന് പുറത്തിറങ്ങാൻ അനുവദിക്കരുതെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: