തിരുവനന്തപുരം: കുട്ടികളെയുൾപ്പെടെ ചതിക്കെണിയിൽപെടുത്തുന്ന ഓൺലൈൻ സംഘങ്ങൾ സജീവമാകുന്നതായി പൊലീസ്. വാട്‌സാപ്പ് വഴി അശ്ലീല സന്ദേശങ്ങളും മറ്റും കൈമാറുന്ന ഗ്രൂപ്പുകളെ കുറിച്ചാണ് പൊലീസിനു വിവരം ലഭിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ അടക്കം ഇവർ ചൂഷണത്തിനു വിധേയമാക്കുന്നുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ ചിലരിൽ നിന്നാണ് ഇത്തരം ഗ്രൂപ്പുകൾ സംബന്ധിച്ച് പൊലീസിനു വിവരം ലഭിച്ചത്. സൈബർ സെല്ലിന്‍റെ സഹായത്തോടെ പരിശോധിച്ചപ്പോൾ ഗ്രൂപ്പുകളിൽ അശ്ലീല സന്ദേശങ്ങൾ കൈമാറുന്നതായി കണ്ടെത്തിയിരുന്നു. ഇതോടെ ഗ്രൂപ്പ് അഡ്‌മിൻമാരുൾപ്പെടെയുള്ളവരെ കണ്ടെത്താൻ പൊലീസ് ശ്രമം തുടരുകയാണ്.
ഇത്തരത്തിൽ അശ്ലീലം കൈമാറുന്ന ചില ഗ്രൂപ്പുകള്‍ സൈബര്‍ വിങിന്‍റെ നിരീക്ഷണത്തിലാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. മരണമുറി, അറയ്ക്കല്‍ തറവാട് എന്നീ പേരുകളിലുള്ള ഗ്രൂപ്പുകളിൽ നടന്ന അശ്ലീല ചാറ്റുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പള്ളിക്കല്‍ പോലീസ് അറസ്റ്റ് ചെയ്ത സംഘത്തില്‍ നിന്ന് പൊലീസിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇത്തരം ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് അവയുടെ അഡ്മിന്‍മാരുള്‍പ്പെടെ കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.
ഗ്രൂപ്പുകളിലേക്ക് പെണ്‍കുട്ടികളുടെ നമ്പറുകള്‍ ചേര്‍ത്താണ് വലയൊരുക്കുന്നതെന്ന് പൊലീസ് അറിയിച്ചു. പിന്നീട് ഈ നമ്പറുകള്‍ വിവിധ ഗ്രൂപ്പുകള്‍ക്കും സംഘം കൈമാറും. ഈ നമ്പറുകള്‍ വഴി പെണ്‍കുട്ടികളെ ചൂഷണം ചെയ്ത് പീഡനത്തിനു വരെ സംഘങ്ങള്‍ ഇരയാക്കുന്നതായാണ് പൊലീസിന് സൂചന ലഭിച്ചിരിക്കുന്നത്. പഠനാവശ്യങ്ങള്‍ക്കായി കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുമ്പോള്‍ അവയുടെ ഉപയോഗത്തില്‍ രക്ഷിതാക്കള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
Post A Comment: