കോഴിക്കോട്: ഓൺലൈൻ ഗെയിം കളിക്കാനായി അമ്മയുടെ അക്കൗണ്ടിൽ നിന്നും മക്കൾ പിൻവലിച്ചത് ഒരുലക്ഷത്തിലേറെ രൂപ. അക്കൗണ്ടിൽ നിന്നും പണം നഷ്‌ടമായതിനെ തുടർന്ന് കോഴിക്കോട് സൈബർ സെല്ലിൽ പരാതി നൽകിയ വീട്ടമ്മയാണ് മോഷ്‌ടാക്കൾ സ്വന്തം മക്കളാണെന്ന് തിരിച്ചറിഞ്ഞത്.
സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് ഒമ്പതിലും പത്തിലും പഠിക്കുന്ന രണ്ട് മക്കളും ബന്ധുവായ കുട്ടിയും ഓൺലൈൻ ഗെയിമിനായി പണം ചെലവഴിച്ചതായി കണ്ടെത്തിയത്.
വീട്ടമ്മയുടെ ഭർത്താവ് വിദേശത്താണ്. ഓൺലൈൻ പഠനത്തിനാണ് മക്കൾക്ക് സ്‍മാർട്ട്ഫോണും ടാബും വാങ്ങി നൽകിയത്. നിരോധിച്ച പബ്‌ജി ഗെയിമാണ് ഇവർ കളിച്ചിരുന്നതെന്ന് സൈബർ പൊലീസ് പറയുന്നു. ഗെയിമിന്‍റെ പുതിയ ഘട്ടങ്ങൾ പിന്നിടാൻ മൂവർക്കും പണം വേണ്ടി വന്നു. അമ്മയുടെ ഇന്‍റർനെറ്റ് ബാങ്കിങ് പാസ്‌വേഡും മറ്റു വിവരങ്ങളും അറിയാവുന്ന കുട്ടികൾ അക്കൗണ്ടിൽ നിന്ന് പണം എടുക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് വീട്ടമ്മ പൊലിസിൽ പരാതി നൽകിയപ്പോഴും മൂന്ന് പേരും ഇക്കാര്യം തുറന്നു പറഞ്ഞില്ല. പിന്നീട് സൈബർ സെൽ ഇൻസ്പെക്റ്റർ പി രാജേഷിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കുട്ടികൾ ഓൺലൈൻ ഗെയിമിനായി പണം ചെലവഴിച്ചതായി കണ്ടെത്തിയത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: