നാഗ്‌പൂർ: കോവിഡ് വ്യാപനം തടയാൻ മദ്യം നിരോധിച്ച പ്രദേശത്ത് സാനിറ്റൈസർ കുടിച്ച് ഏഴ് പേർക്ക് ദാരുണാന്ത്യം. മുംബൈയിലാണ് സംഭവം. യാവാത്മൽ ജില്ലയിലെ വാനിയിലാണ് ദാരുണമായി ഏഴ് പേർ മരിച്ചത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി യാവാത്മൽ ജില്ലയിൽ മജിസ്ട്രേറ്റ് മദ്യ വിൽപന നിരോധിച്ചിരുന്നു.
ജില്ലയിലെ മദ്യശാലകളെല്ലാം പൂട്ടിയതോടെ ഒരു സംഘം യുവാക്കൾ മദ്യത്തിനു പകരം സാനിറ്റൈസർ വാങ്ങി ഉപയോഗിക്കുകയായിരുന്നു. മരണപ്പെട്ടവരെല്ലാം ദിവസവേതനക്കാരായ തൊഴിലാളികളാണ്. 30 മില്ലി ലിറ്റർ സാനിറ്റൈസർ 250 മില്ലി ലിറ്റർ മദ്യത്തിന്‍റെ ലഹരി നൽകുമെന്ന് യുവാക്കളോട് ആരോ തെറ്റിധരിപ്പിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് യുവാക്കൾ അഞ്ച് ലിറ്റർ സാനിറ്റൈസർ വാങ്ങി പാർട്ടി നടത്തിയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു പാര്‍ട്ടി. എന്നാൽ, സാനിറ്റൈസർ കുടിച്ചതിന് പിന്നാലെ ഇവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഒരോരുത്തരായി ഛർദിക്കുകയും തളർന്നുവീഴുകയും ചെയ്യുകയായിരുന്നു.
യുവാക്കളെ ഉടൻ തന്നെ വാനിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിച്ചിപ്പെങ്കിലും ഏഴ് പേർ മരണത്തിനു കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T
Post A Comment: