ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണങ്ങൾ കുതിച്ചുയരാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ പഠനം. യൂണിവേഴ്സ്റ്റി ഓഫ് വാഷിങ്ടണിലെ ഇൻസ്റ്റിട്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവല്യൂഷൻ (IHME) നടത്തിയ പഠന റിപ്പോർട്ടിലാണ് ഇന്ത്യയിലെ സാഹചര്യം വിലയിരുത്തുന്നത്.
മെയ് പകുതിയോടെ ഇന്ത്യയിൽ പ്രതിദിന കോവിഡ് മരണങ്ങൾ 5000ന് മുകളിൽ ആകുമെന്നാണ് പഠനത്തിൽ നൽകുന്ന മുന്നറിയിപ്പ്. കോവിഡ് രണ്ടാം തരംഗം പിടിച്ചുകെട്ടാൻ വാക്‌സിനേഷൻ യജ്ഞങ്ങൾ സഹായിക്കുമെന്നും പഠനത്തിൽ സൂചിപ്പിക്കുന്നുണ്ട്.
ഏപ്രിൽ ആദ്യ ആഴ്ച്ചയ്ക്കും രണ്ടാം ആഴ്ച്ചയ്ക്കും ഇടയിൽ പ്രതിദിന കോവിഡ് കേസുകളിൽ 71 ശതമാനവും പ്രതിദിന മരണ നിരക്കിൽ 55 ശതമാനവും വർധനവാണുണ്ടായത്. ജനങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ മറികടന്ന് പൊതുസമൂഹത്തിൽ ഇറങ്ങിയതാണ് വ്യാപനത്തിനു കാരണം.
മെയ് അവസാനത്തോടെ രോഗ വ്യാപനം കുറയാനാണ് സാധ്യത. മെയ് 11-15 കാലയളവില്‍ രാജ്യത്ത് 33-35 ലക്ഷം സജീവകേസുകള്‍ ഉയരുമെന്നും മെയ് അവസാനത്തോടെ ഈ വർധനവില്‍ കുറവുണ്ടാകുമെന്നും ഐഐടി കാണ്‍പൂരിലെ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനിയറിംഗ് വിഭാഗം പ്രൊഫസര്‍ മനീന്ദ്ര അഗര്‍വാള്‍ വ്യക്തമാക്കിയിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: