ഫ്ളോറിഡ: യാത്രക്കാർക്ക് നേരെ യൂബർ ഡ്രൈവർമാർ ആക്രമണം നടത്തിയ വാർത്തകൾ മുമ്പ് കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ യൂബർ ഡ്രൈവർക്ക് നേരെ യാത്രക്കാരി ആക്രമണം നടത്തിയ വാർത്തയാണ് ഫ്ളോറിഡയിൽ നിന്നും പുറത്തു വരുന്നത്. ഏപ്രിൽ 17നാണ് സംഭവം നടന്നത്. ആക്രമിക്കപ്പെട്ട ഡ്രൈവർ തന്നെയാണ് വിവരം പുറത്തു വിട്ടത്. വാഹനത്തിൽ കയറിയ യാത്രക്കാരിയായ സ്ത്രീ പിന്നിലിരുന്ന് തന്നെ മാന്തുകയും കഴുത്തു ഞെരിക്കുകയും ചെയ്‌തു.
അപ്രതീക്ഷിതമായിരുന്നു ആക്രണമെന്നും ഭയന്നു പോയെന്നും ഡ്രൈവർ പറയുന്നു. ആക്രമണത്തിന്‍റെ അഞ്ച് മിനിറ്റ് വീഡിയോയും പങ്കുവച്ചിട്ടുണ്ട്. ഇത് ആക്രമണത്തിന്‍റെ അവസാന ഘട്ടമാണെന്നും ഡ്രൈവർ പറയുന്നു. 55 കാരിയായ മിഷേൽ സ്റ്റിൽ വെൽ എന്ന സ്ത്രീയാണ് ആക്രമണം നടത്തിയത്. ദൃശ്യങ്ങളിൽ വാഹനത്തിനു പുറകിലെ സീറ്റിലിരുന്ന സ്ത്രീ ഡ്രൈവറുടെ കഴുത്ത് പിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും കാണാം.
ശ്വാസം മുട്ടുന്നെന്നും വിടണമെന്നും അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഹാസെ എന്നാണ് ആക്രമിക്കപ്പെട്ട ഡ്രൈവരുടെ പേര്. തന്‍റെ ജീവിതത്തിൽ ഇത്രയും ഭയന്ന ഒരു ദിവസം ഉണ്ടായിട്ടില്ലെന്നും ഹാസെ പറയുന്നു. മിഷേലിന്‍റെ മകളാണ് ടാക്‌സി വിളിച്ചത്.
വാഹനത്തിൽ കയറുമ്പോൾ അമ്മയെ സുരക്ഷിതമായി വീട്ടിലെത്തിക്കണമെന്ന് മകൾ പറഞ്ഞിരുന്നു. വാഹനത്തിൽ കയറിയ 20 മിനിറ്റ് അവർ ഉറക്കമായിരുന്നു. പീന്നീടാണ് ഉപദ്രവം തുടങ്ങിയതെന്നും ഡ്രൈവർ പറയുന്നു. സംഭവത്തിൽ സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ മദ്യ ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: