ന്യൂഡൽഹി: കോവിഡ് വ്യാപനം തടയുന്നതിനായി തുടരുന്ന കർശന നിയന്ത്രണം മെയ് 31 വരെ തുടരും. കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ഏപ്രിൽ 30 വരെ കർശന നിയന്ത്രണം നടപ്പാക്കാനായിരുന്നു നിർദേശം.
ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 10 ശതമാനത്തിനു മുകളിലുള്ള ജില്ലകളിൽആശുപത്രി കിടക്കകൾ 60 ശതമാനത്തിൽ അധികം ഉപയോഗിക്കേണ്ടി വന്നിട്ടുള്ള പ്രദേശങ്ങളുണ്ടെങ്കിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു.
ഇത് മേയ് 31 വരെ തുടരാനാണ് കേന്ദ്ര സർക്കാരിന്‍റെ പുതിയ നിർദ്ദേശം. മാർഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ബല്ല സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും തിങ്കളാഴ്ച്ച കത്തയച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോഴത്തെ നിർദ്ദേശം.
2005 ലെ ദുരന്ത നിവാരണ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് നടപടികൾ സ്വീകരിക്കാനാണ് കേന്ദ്ര സർക്കാരിന്‍റെ നിർദ്ദേശം. കണ്ടൈൻമെന്‍റ് സോണായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്ര ആരോഗ്യ മന്ത്രാലയം മാർഗ രേഖ പുറത്തിറക്കിയിരുന്നു. ഇത് ഉൾപ്പെടുത്തി കൊണ്ടാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: