ലാഹോർ: സ്ത്രീകളുടെ വസ്ത്രധാരണമാണ് ബലാത്സംഗത്തിനു കാരണമെന്നും അതിനാൽ സ്ത്രീകൾ ശരീരം മൂടി നടക്കണമെന്നും പറഞ്ഞ പാക് പ്രധാനമന്ത്രി ഇമ്രാൻഖാനെതിരെ രൂക്ഷ വിമർശനം. വാരാന്ത്യ ലൈവ് പരിപാടിക്കിടിയൊണ് ഇമ്രാൻഖാൻ വിവാദ പരാമർശം നടത്തിയത്. സദാചാരമൂല്യങ്ങള്‍ കുറയുന്നതിന്‍റെ പ്രത്യാഘാതങ്ങള്‍ സമൂഹത്തിലുണ്ടാവുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
സമൂഹത്തില്‍ ബലാത്സംഗം വര്‍ധിക്കുകയാണ്. സ്ത്രീകള്‍ പ്രലോഭനം ഒഴിവാക്കാന്‍ ശരീരം മറയ്ക്കണം. പര്‍ദയെന്ന ആശയം പ്രലോഭനങ്ങളെ കുറയ്ക്കാന്‍ വേണ്ടിയുള്ളതാണ്. എല്ലാവര്‍ക്കും പ്രലോഭനം ഒഴിവാക്കാനുള്ള മനോശക്തി ഉണ്ടാവില്ലെന്നും ഇമ്രാൻഖാൻ പറഞ്ഞു. സംഭവം രാജ്യാന്തര തലത്തിൽ വലിയ വിമർശനങ്ങൾക്കാണ് ഇടയാക്കിയിരിക്കുന്നത്.
ഇമ്രാൻഖാന്‍റെ പ്രസ്‌താവന പ്രതിഷേധാർഹമാണെന്ന് വനിതാ സംഘടനകളും ആരോപിച്ചു. ബലാത്സംഗം ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്ന പരാമർശമാണ് ഇതെന്നാണ് ഒരു വിഭാഗം ഉയർത്തുന്ന വാദം. പാകിസ്ഥാനില്‍ തനിയെ വാഹനം ഓടിച്ച് പോയ വനിത കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ പുരുഷന്‍ കൂടെയില്ലാതെ പുറത്ത് പോയ യുവതിയെ പഴിച്ച പൊലീസ് മേധാവിയുടെ പരാമര്‍ശം ഏറെ വിവാദമായിട്ട് അധിക നാളുകളായിട്ടില്ല. ഇതിനു പിന്നാലെയാണ് രാജ്യത്തിന്‍റെ പ്രധാനമന്ത്രി തന്നെ സ്ത്രീ വിരുദ്ധ പരാമർശവുമായി രംഗത്തെത്തുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: