കണ്ണൂർ: പ്രണയിച്ചു കെട്ടിയ ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് അമ്മയായി അപ്പനൊപ്പം ഒളിച്ചോടിയ യുവതി ഇപ്പോഴും കാണാമറയത്ത്. കണ്ണൂർ വെള്ളരിക്കുണ്ട് കൊന്നക്കാട്ട് വള്ളിക്കൊച്ചിയിൽ വിൻസന്‍റ് (61), മരുമകൾ റാണി (33) എന്നിവരാണ് നാടു വിട്ടത്. വിൻസന്‍റിന്‍റെ ഭാര്യ നൽകിയ പരാതിയിൽ ഇരുവരെയും കണ്ടെത്താൻ പൊലീസ് തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല. ഏഴ് വയസുള്ള കുട്ടിയുമായിട്ടാണ് റാണി അമ്മായി അപ്പനൊപ്പം ഒളിച്ചോടിയത്. ഇവരുടെ മൂത്ത കുട്ടി വീട്ടിലുണ്ട്.
കോട്ടയം എരുമേലി സ്വദേശിനിയാണ് റാണി. സ്വകാര്യ അശുപത്രിയിലെ റിസപ്‌ഷനിസ്റ്റ് ജോലിയിലായിരിക്കെയാണ് അതേ ആശുപത്രിയിലെ യുവാവുമായി പ്രണയത്തിലാകുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും. 12 വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. പത്തും ഏഴും വയസുള്ള കുട്ടികളുമുണ്ട്. വിവാഹ ശേഷം ഭർത്താവിന്‍റെ മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസം.
ഇതിനിടെയാണ് അമ്മായി അപ്പനുമായി റാണി അടുപ്പത്തിലാകുന്നത്. സംഭവം വീട്ടിൽ അറിഞ്ഞതോടെ വലിയ തോതിലുള്ള പ്രശ്നങ്ങളുണ്ടായി. പല തവണ നാട്ടുകാരും ഒടുവിൽ പൊലീസും ഈ വിഷയത്തിൽ ഇടപെട്ടു. ബന്ധുക്കളും നാട്ടുകാരും താക്കീത് നൽകിയെങ്കിലും റാണിയും വിൻസന്‍റും ബന്ധം തുടരുകയായിരുന്നു. ഒടുവിൽ ഭർത്താവ് ഇടപെട്ട് റാണിയെ അവരുടെ പത്തനംതിട്ടയിലെ വീട്ടിലേക്ക് മാറ്റി. എന്നാൽ രണ്ടു ദിവസം മുമ്പ് വിൻസന്‍റെ കണ്ണൂരിൽ നിന്ന് വാഹനം അയയ്ക്കുകയും റാണിയെ തിരികെ എത്തിക്കുകയുമായിരുന്നു. റാണി തിരിച്ചുവന്ന് പിറ്റേ ദിവസമാണ് ഇവർ കടന്നു കളഞ്ഞത്. സംഭവത്തിൽ
വിന്‍സന്‍റിന്‍റെ ഭാര്യ വത്സമ്മ വെള്ളരിക്കുണ്ട് പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് ഒളിച്ചോടിയവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: