ഇടുക്കി: കോവിഡ് ലക്ഷണമുള്ള വയോധികയെ വഴിയിൽ ഉപേക്ഷിച്ച് മകൻ. തൊടുപുഴ ഇടവെട്ടി പഞ്ചായത്തിലെ തൊണ്ടിക്കുഴിയിലാണ് സംഭവം. 85 വയസുള്ള വയോധികയാണ് വഴിയിൽ ഉപേക്ഷിക്കപ്പെട്ടത്. ഇവരെ പിന്നീട് ആരോഗ്യ പ്രവർത്തകരും പൊലീസും മകളും ചേർന്ന് ആശുപത്രിയിലാക്കി.
മകനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം മകന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അമ്മയെ മറ്റൊരു മകന്‍റെ വീട്ടിലെത്തിച്ചു. എന്നാല്‍, ഈ മകന്‍ വ്യാഴാഴ്ച്ച വൃദ്ധയെ തൊണ്ടിക്കുഴയിലെ മകളുടെ വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു.എന്നാല്‍ അമ്മക്ക് കോവിഡാണെന്ന് ധരിച്ച മകൻ മകളുടെ വീട്ടിലാക്കാതെ സമീപമുള്ള റോഡില്‍ വയോധികയെ ഇറക്കി വിട്ട് ഇയാള്‍ സ്ഥലം വിടുകയായിരുന്നു എന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
തുടർന്ന് അയല്‍വാസികള്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് ആശാ പ്രവര്‍ത്തക നിജയും പഞ്ചായത്തംഗം സുബൈദ അനസും ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥന്‍ റിയാസും സ്ഥലത്തെത്തിയത്. വഴിയില്‍ വീണ് പരുക്കേറ്റെങ്കിലും ഇവര്‍ മകളുടെ വീട് വരെ നടന്നെത്തിയിരുന്നു. അപ്പോഴേക്കും നഗരത്തില്‍ പോയിരുന്ന മകളും തിരിച്ചെത്തി.
ഉടന്‍ തന്നെ വൃദ്ധയെ ജില്ലാ ആശുപത്രിയില്‍ കൂട്ടി കൊണ്ടുപോയി വൈദ്യ സഹായം നല്‍കി. വൃദ്ധയെ ഇപ്പോള്‍ ആദ്യം താമസിച്ചിരുന്ന വീട്ടില്‍ തന്നെ ആക്കിയിട്ടുണ്ട്. അടുത്ത ദിവസം കൊവിഡ് പരിശോധനയ്ക്ക് വിധേയയാക്കും. മകനെതിരെ ഇടവെട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇൻസ്പെക്റ്റർ തൊടുപുഴ സി.ഐയ്ക്ക് പരാതി നല്‍കി.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: