ലണ്ടൻ: ഇരട്ടക്കുട്ടികളാണെന്ന് കരുതി സിസേറിയൻ നടത്തിയ ഡോക്‌ടർമാരെ പോലും ഞെട്ടിച്ച് നവജാത ശിശുവിന്‍റെ തൂക്കം. ബ്രിട്ടണിലാണ് സംഭവം. 21 കാരിയായ യുവതി ജൻമം നൽകിയ കുഞ്ഞിന് അഞ്ചര കിലോയായിരുന്നു തൂക്കം. യുവതിയുടെ വയറ് കണ്ട് ഇരട്ടക്കുട്ടികളായിരിക്കുമെന്നാണ് ഡോക്‌ടർമാർ കരുതിയത്.
എന്നാല്‍ സിസേറിയൻ നടത്തി കുട്ടിയെ പുറത്തെടുത്തതോടെയാണ് ഡോക്‌ടർമാരും ഇക്കാര്യം അറിയുന്നത്. ബ്രിട്ടന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നവജാത ശിശുവിനാണ് യുവതി ജന്മം നല്‍കിയത്. ഓക്‌സ്‌ഫോര്‍ഡ് ഷെയറില്‍ നിന്നുള്ള അംബര്‍ കുംബര്‍ലാന്‍ഡ് ആണ് കുഞ്ഞിന്‍റെ അമ്മ.
അംബറിന്‍റെ ആദ്യത്തെ കണ്‍മണിയാണിത്. ഏപ്രില്‍ 16നാണ് എമിലിയ എന്ന പെണ്‍കുഞ്ഞിന് അംബര്‍ ജന്മം നല്‍കിയത്. ഗര്‍ഭാവസ്ഥയില്‍ അംബറിന്‍റെ വലിയ വയറു കണ്ട ഡോക്ടര്‍മാര്‍ക്ക് സീക്രട്ട് ട്വിന്‍സ് ആണെന്ന് സംശയമായിരുന്നു. പ്രസവത്തില്‍ ഒരു സര്‍പ്രൈസ് കാത്താണ് ഡോക്ടര്‍മാര്‍ ഇരുന്നത്. എന്നാല്‍ ഏവരെയും ആശ്ചര്യപ്പെടുത്തി അഞ്ചര കിലോ തൂക്കവുമായി എമിലിയ ജനിക്കുക ആയിരുന്നു.
22കാരനായ സ്‌കോട്ട് ജോയ് ആണ് അംബറിന്‍റെ ഭര്‍ത്താവ്. ഓപ്പറേഷന് ശേഷം രണ്ട് പേര്‍ ചേര്‍ന്നാണ് കുട്ടിയെ ഉയര്‍ത്തി പുറത്തേക്ക് എടുത്തത്. 2012ല്‍ ആറ് കിലോ 350 ഗ്രാം തൂക്കവുമായി കുഞ്ഞ് ജനിച്ചിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: