ന്യൂഡെൽഹി: ലോക രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന കോവിഡ് വ്യാപനമാണ് ഇന്ത്യയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ നേരിട്ട സാഹചര്യമല്ല ഇപ്പോൾ എന്ന് തെളിയിക്കുന്നതാണ് ഓരോ ദിവസവും പുറത്തു വരുന്ന റിപ്പോർട്ടുകൾ.
കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ ഡെൽഹിയിൽ നിന്നും റോയിറ്റേഴ്‌സ് പുറത്തു വിട്ട ചിത്രങ്ങൾ മനസാക്ഷിയെ തന്നെ ഞെട്ടിക്കുന്നതാണ്. മൃതദേഹങ്ങൾ സംസ്‌കരിക്കാൻ സ്ഥലമില്ലാതെ പൊതുശ്‌മശാനത്തിൽ കൂട്ടിയിട്ടിരിക്കുന്ന കാഴ്ച്ചകളാണ് ഇവിടെ നിന്നും പുറത്തു വരുന്നത്.
ഡാനിഷ് സിദ്ധിക്കിയുടേതാണ് ചിത്രങ്ങൾ. ശ്മശാനങ്ങളിൽ സ്ഥലം ലഭിക്കാതിരുന്നതിനെ തുടർന്ന് രണ്ടു ദിവസമാണ് സ്വന്തം അമ്മയുടെ മൃതദേഹത്തിന് ഡൽഹി സ്വദേശിയായ നിതീഷ് കുമാർ കാവലിരുന്നതെന്ന് റോയിട്ടേർഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. പുകയും ചാരവും കൊണ്ട് ശ്മശാനങ്ങൾ നിറഞ്ഞിരിക്കുകയാണ്.
അന്ത്യ കർമങ്ങൾ പോലും ചെയ്യാതെ മൃതദേഹങ്ങൾ ദഹിപ്പിച്ചു കളയുകയാണ്. അഞ്ചു വയസുകാരനെന്നോ, അൻപതുകാരനെന്നോ വ്യത്യാസമില്ലാതെയാണ് മൃതദേഹം ഇവിടേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നത്.
5-8 വരെ മൃതദേഹങ്ങൾ ദഹിപ്പിച്ചിരുന്ന താൻ ഒറ്റ ദിവസം 78 പേരെ സംസ്‌കരിച്ചു എന്ന് ശ്മശാന സൂക്ഷിപ്പുകാരൻ പറയുന്നു. ഓക്‌സിജൻ ക്ഷാമമാണ് കൂടുതൽ പേരുടെയും ജീവനെടുക്കുന്നത്. 24 മണിക്കൂറിനിടെ ഗംഗാറാം ആശുപത്രിയിൽ മരിച്ചത് 25 പേരാണ്. ഓക്‌സിജൻ എയർ ലിഫ്റ്റ് ചെയ്‌തില്ലെങ്കിൽ ഗുരുതര അവസ്ഥയിലുള്ളവരുടെ ജീവൻ നിലനിർത്താനാവില്ലെന്ന ആശങ്ക ആശുപത്രി അധികൃതർ പങ്കുവയ്ക്കുന്നുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: