ഔറംഗാബാദ്: നാല് സ്ത്രീകളെ വിവാഹം കഴിക്കുകയും 53 സ്ത്രീകളെ ലൈംഗിക ചൂഷണത്തിനിരയാക്കുകയും ചെയ്‌ത തട്ടിപ്പ് വീരൻ പിടിയിൽ. ഔറംഗബാദ് സ്വദേശിയായ യോഗേഷ് ഗെയ്ക്വാദാണ് അറസ്റ്റിലായത്. പീഡനത്തിനിരയാക്കിയ സ്ത്രീകളില്‍ നിന്നും ഇയാള്‍ ഓരോ ലക്ഷം രൂപ വീതം കൈക്കലാക്കിയിരുന്നതായും പൊലീസ് കണ്ടെത്തി.
സൈനികനാണെന്ന് തെറ്റിധരിപ്പിച്ചായിരുന്നു ഇയാളുടെ വിവാഹ തട്ടിപ്പ്. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇയാള്‍ സ്ത്രീകളെ പരിചയപ്പെടുന്നത്. ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ട ഒരു യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പരാതിക്കാരിയുടെ അമ്മയുടെ ചികിത്സാ ആവശ്യത്തിനായി ഒരിക്കല്‍ ഇയാള്‍ സഹായിച്ചു. ഇങ്ങനെ വിശ്വാസം നേടിയെടുത്ത ശേഷം പെണ്‍കുട്ടിയെ വിവാഹം ചെയ്യുകയായിരുന്നു. സൈന്യത്തില്‍ ജോലി വാങ്ങി നല്‍കാനാകുമെന്ന് തെറ്റിധരിപ്പിച്ച് പെണ്‍കുട്ടിയുടെ സഹോദരനില്‍ നിന്നും രണ്ട് ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു.
സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയാണ് ഇയാള്‍ ആളുകളെ വഞ്ചിച്ചു കൊണ്ടിരുന്നത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്താനൊരുങ്ങുകയാണ് പൊലീസ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: