ബ്രസീലിയ: കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്‍റിൽ ഇനി വരാനിരിക്കുന്നത് ബ്രസീൽ-അർജന്‍റീന ക്ലാസിക് ഫൈനൽ. കൊളംബിയെ തകർത്ത് അർജന്‍റീന ഫൈനലിലെത്തി. നേരത്തെ പെറുവിനെ ഒരു ഗോളിനു തറപറ്റിച്ച് ബ്രസീൽ ഫൈനലിലെത്തിയിരുന്നു. ഇന്ന് രാവിലെ ഇന്ത്യൻ സമയം 6.30നു നടന്ന മത്സരത്തിൽ അർജന്‍റീന പെനാൽറ്റി ഷൂട്ടൗട്ടിലാണ് കൊളബിയയെ പരാജയപ്പെടുത്തിയത്.
ലൗട്ടാരോ മാർട്ടിനസിന്‍റെ വകയായിരുന്നു ആദ്യ ഗോൾ. മെസിയുടെ പാസ് ലൗട്ടാരോ മാർട്ടിനസ് കൃത്യമായി വലയിലെത്തിച്ചു. കളിയിലുടനീളം മെസിയുടെ തകർപ്പൻ പ്രകടനങ്ങളും കാണാമായിരുന്നു. രണ്ടാം പകുതിയിൽ കൊളംബിയ ഗോൾ മടക്കി. നിശ്ചിത സമയത്ത് ഓരോ ഗോളുകളുമായി ഇരു ടീമുകളും സമനില പാലിച്ചതോടെ കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയും പെനാൽറ്റി ഷൂട്ടൗട്ടിൽ കൊളമ്പിയയെ പിന്നിലാക്കി അർജന്‍റീന മുന്നേറുകയുമായിരുന്നു.
ബ്രസീലും അർജന്‍റീനയും ഫൈനലിലെത്തിയതോടെ ടൂർണമെന്‍റിൽ നടക്കാനിരിക്കുന്നത് സ്വപ്ന പോരാട്ടമാണ്. നെയ്‌മറും മെസിയും തമ്മിലുള്ള പോരാട്ടമായിരിക്കും മത്സരത്തിൽ അരങ്ങേറുക.
അർജന്‍റീന ടീമിലെ എയ്‌ഞ്ചൽ ഡി മരിയ, ലിയാൻഡ്രോ പരേദസ് എന്നിവർക്കൊപ്പം ഫ്രഞ്ച് ലീഗിൽ നെയ്മറും പി.എസ്.ജിയിലെ താരമാണ്. മെസിയും നെയ്‌മറും വാർസിലോണയിൽ ഒരുമിച്ചു കളിച്ചിരുന്നു. നെയ്‌മറിനെ ബാർസയിൽ തിരിച്ചെത്തിക്കാൻ മെസി നടത്തിയ നീക്കങ്ങളും ഏറെ വാർത്താ പ്രധാന്യം നേടിയിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: