ചെന്നൈ: കോവിഡ് പ്രതിരോധത്തിനിടെ തമിഴ്നാട്ടിൽ ഞെട്ടിക്കുന്ന സംഭവം പുറത്ത്. പരീക്ഷയെഴുതുന്നതിനിടെ രക്തസ്രാവം ഉണ്ടായ പ്ലസ് വൺ വിദ്യാർഥിനി പ്രസവിച്ചു. ലോക് ഡൗൺ പ്രഖ്യാപിക്കുന്നതിനു മുൻപ് കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു സംഭവം. സംഭവത്തിൽ 70 കാരൻ അറസ്റ്റിലായെന്നും തമിഴ്നാട് പൊലീസ് അറിയിച്ചു. തമിഴ്നാട്ടിലെ നാമക്കലിൽ ആണ് കോവിഡ് ഭീതിക്കിടെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. നാമക്കല്‍ ജില്ലയിലെ നാമഗിരിപേട്ട സ്വദേശിയെയാണ് പൊലീസ് കഴിഞ്ഞദിവസം പിടികൂടിയത്.
ഇയാള്‍ വിവാഹ വാഗ്ദാനം നടത്തി പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിച്ചിരുന്നതായി പൊലീസിന് മൊഴി നല്‍കി. തിങ്കളാഴ്ച സ്‌കൂളിലെ പരീക്ഷയ്ക്കിടെ 11.30മണിയോടെ പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ശുചിമുറിയില്‍ പോകാന്‍ അനുവാദം തേടി. എന്നാല്‍ അരമണിക്കൂര്‍ കഴിഞ്ഞിട്ടും പെണ്‍കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അധ്യാപിക ശുചിമുറിയില്‍ പോയി പരിശോധിച്ചു. അപ്പോള്‍ കണ്ട കാഴ്ച പെണ്‍കുട്ടി ശുചിമുറിക്കുള്ളില്‍ ചോരയില്‍ കുളിച്ച് അവശനിലയില്‍ കിടക്കുന്നതാണ്.
ഉടന്‍തന്നെ കുട്ടിയെ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് സേലത്തെ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി എട്ടു മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിനാല്‍ കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തെന്നും പെണ്‍കുട്ടിയും കുഞ്ഞും അപകടനില തരണം ചെയ്തെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അയല്‍വാസിയായ 70 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി ഒറ്റക്കാകുന്ന സന്ദർഭങ്ങളിലാണ് ഇയാൾ വീട്ടിലെത്തി കുട്ടിയെ പീഡിപ്പിച്ചിരുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: