വടക്കേക്കാട്: കൊച്ചുമകൻ വയോധികയായ വല്യമ്മയെ കഴുത്തുഞെരിച്ച് ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി. തൊഴുകാട്ടില്‍ പരേതനായ മുഹമ്മദിന്‍റെ റുഖിയയുടെ മരണവുമായി ബന്ധപ്പെട്ട് കൊച്ചുമകന്‍ സവാദ് (27) ആണ് അറസ്റ്റിലായത്. റുഖിയയുടെ മകള്‍ ഫൗസിയയുടെ മകനാണ് സവാദ്.
റുഖിയ ശാസിച്ചതിനെ തുടര്‍ന്നുണ്ടായ ദേഷ്യത്തില്‍ സവാദ് നടത്തിയ കയ്യേറ്റ ശ്രമമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ ലഹരി മരുന്നുകള്‍ ഉപയോഗിച്ചിരുന്നുവെന്നാണ് സൂചന. മുന്‍പും വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിനെ തുടര്‍ന്ന് സവാദിനെതിരെ പരാതി ഉയര്‍ന്നിരുന്നു. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമെ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.
പ്രകോപിതനായ സവാദ് റുഖിയയുടെ കഴുത്ത് ഞെരിച്ച് ചുമരിന് നേരെ തള്ളുകയായിരുന്നു. റുഖിയ ബഹളം വെച്ചപ്പോള്‍ ചെവിയില്‍ ശക്തമായി അടിച്ചു. ഇതോടെ റുഖിയ ബോധ രഹിതയായി. അൽപസമയത്തിനകം മരണം സംഭവിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. റുഖിയ മരിച്ചുവെന്ന് വ്യക്തമായതോടെ സവാദ് തന്നെയാണ് കുന്നംകുളം പൊലീസ് സ്‌റ്റേഷനില്‍ വിളിച്ച് വിവരം അറിയിച്ചത്. പിന്നാലെ സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്‌തു. സവാദിന്‍റെ അമ്മ ഫൗസിയ പാലക്കാട് ചെര്‍പ്പുളശ്ശേരിയിലാണ് താമസം.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: