ന്യൂഡെൽഹി: ഡെൽഹിയിലെ നിസാമുദീൻ മേഖലയിൽ മത ചടങ്ങിൽ പങ്കെടുത്ത 200 പേർക്ക് കോവിഡ് രോഗ ലക്ഷണം. ഇതോടെ നിസാമുദീൻ മേഖല പൂർണമായും പൊലീസ് വലയത്തിലായി. നിസാമുദീൻ മർക്കസ് മസ്ജിദിൽ മാർച്ച് 18ന് നടന്ന സമ്മേളനത്തിൽ പങ്കെടുത്തവർക്കാണ് കോവിഡ് ലക്ഷണം കണ്ടെത്തിയ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 500 ഓളം പേരാണ് ചടങ്ങിലെത്തിയത്.
ഇതിൽ 200 പേർക്കാണ് ഇപ്പോൾ ശക്തമായ രോഗ ലക്ഷണം കണ്ടെത്തിയിരിക്കുന്നത്. സമ്മേളനം നടന്ന് കൃത്യം 12 ദിവസങ്ങൾ കഴിഞ്ഞാണ് രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. തായ്‌വാന്, ഇന്തൊനേഷ്യ തുടങ്ങിയ ഇടങ്ങളിൽ നിന്നും വന്നവരും യോഗത്തിൽ പങ്കെടുത്തിരുന്നു.
ഇതോടെ നിസാമുദീനിലേക്ക് പോകാനും പുറത്തു കടക്കാനുമുള്ള എല്ലാ വഴികളും അടച്ചു. ഇവരുടെ രോഗം സ്ഥീരീകരിച്ചാൽ രാജ്യത്തെ ഏറ്റവും വലിയ കോവിഡ് കേസാകും ഇത്. രണ്ടായിരം പേരാണ് പ്രദേശത്ത് നിരീക്ഷണത്തിലുള്ളത്. ഇവിടെ നടന്ന സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയവരാണ് ശ്രീനഗറിലും ആൻഡമാനിലും തമിഴ്നാട്ടിലും രോഗം കണ്ടെത്തിയത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: