കൊച്ചി: പ്രധാന മന്ത്രി പ്രഖ്യാപിച്ച ജനതാ കർഫ്യൂ ദിനത്തിൽ നടത്തിയ പ്രചരണത്തിൽ നടൻ മോഹൻലാലിനെതിരെ കേസെടുത്തെന്ന വാർത്ത വ്യാജം. സംസ്ഥാന മനുഷ്യാവകാശ കമ്മിഷനാണ് ഇക്കാര്യം അറിയിച്ചത്. മോഹന്‍ലാലിനെതിരെ കേസെടു എന്ന രീതിയില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത് ശ്രദ്ധയില്‍ പെട്ടെന്നും എന്നാല്‍ ഇത് വസ്‌തുത വിരുദ്ധമാണെന്ന് കമ്മിഷന്‍ പുറത്തുവിട്ട പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
"ചൊവ്വാഴ്ച്ച വൈകുന്നേരം മോഹന്‍ലാലിന്‍റെ കൊറോണ വൈറസ് സംബന്ധിച്ച പ്രസ്‌താവനയ്‌ക്കെതിരെ ഒരു പരാതി ഓണ്‍ലൈനില്‍ ലഭിച്ചിരുന്നു . സ്വാഭാവിക നടപടി ക്രമം എന്ന നിലയില്‍ ആ പരാതിക്ക് നമ്പറിട്ടു. ഇതൊഴിച്ചു നിര്‍ത്തിയാല്‍ പ്രസ്‌തുത പരാതി കമ്മിഷന്‍ കാണുകയോ ഉത്തരവ് പാസാക്കുകയോ ചെയ്‌തിട്ടില്ല."' - പത്രക്കുറിപ്പില്‍ പറയുന്നു.
ജനതാ കര്‍ഫ്യൂ ദിനത്തില്‍ വൈകിട്ട് അഞ്ചിന് പാത്രങ്ങള്‍ തമ്മില്‍ കൊട്ടിയോ കൈകള്‍ കൂട്ടിയടിച്ചോ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യ ദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്‌തിരുന്നു. ഈ പ്രക്രിയ ഒരു മന്ത്രം പോലെയാണെന്നും വൈറസിനെതിരെയുള്ള പ്രതിരോധമാണെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: