റോം: കോവിഡ് 19 പടർന്നു പിടിക്കുന്ന ഇറ്റലിയിൽ നിന്നും സങ്കടകരമായ റിപ്പോർട്ട്. രോഗം ബാധിച്ച് മരിച്ച ഭർത്താവിന്‍റെ മൃതദേഹം സംസ്‌കരിക്കാനാകാതെ വിഷമിക്കുന്ന ഭാര്യയുടെ വാർത്തയാണ് ഇവിടുന്നും പുറത്തു വരുന്നത്. രോഗം ബാധിച്ചതിനെ തുടർന്ന് അപാർട്മെന്‍റ് വിട്ട് പുറത്തിറങ്ങാൻ ആകാതെ ഇരുവരെയും അധികൃതർ ക്വാറന്‍റൈൻ ചെയ്യുകയായിരുന്നു.
ചൊവ്വാഴ്‌ച പ്രാദേശിക സമയം പുലർച്ചെ രണ്ടിനാണ് ഭർത്താവ് മരിച്ചത്. ക്വാറന്‍റൈൻ കാലാവധി കഴിയാത്തതിനാൽ ഇതുവരെയും അധികൃതർക്കു വീട്ടിലേക്കു പ്രവേശിക്കാനായിട്ടില്ല. ബാൽക്കണിയിൽ നിന്നു കരയുന്ന ഭാര്യയെ ആശ്വസിപ്പിക്കാൻ പോലും അയൽക്കാർക്കും ബന്ധുക്കൾക്കും ആരോഗ്യ പ്രവർത്തകർക്കും കഴിയുന്നില്ലെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രാദേശിക സമയം ബുധനാഴ്ച്ച ആകാതെ ആരോഗ്യ പ്രവർത്തകർക്കു വീട്ടിൽ പ്രവേശിക്കാനാകില്ലെന്ന് ബോർഘെറ്റോ സാന്‍റോ സ്പിരിറ്റോ മേയർ ഗിയാൻകാർലോ കാനെപ അറിയിച്ചു. പ്രോട്ടോക്കോൾ അനുസരിച്ച് ആർക്കും മൃതദേഹത്തിനടുത്ത് എത്താനാകില്ല. സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ചേ മതിയാകൂ, മേയർ വ്യക്തമാക്കി.
രോഗം സ്ഥിതികരിച്ചതിന് പിന്നാലെ ഇയാളോട് ആശുപത്രിയിൽ പോകാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇവർ വിസമ്മതിക്കുകയായിരുന്നു. അതുകൊണ്ടാണ് ഇത്തരമൊരു അവസ്ഥ വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: