ലിസ്‍ബന്‍: അപ്രതീക്ഷിതമായി പടർന്നു പിടിച്ച കോവിഡ് രോഗത്തിന്‍റെ ഭീതിയിലാണ് ലോകം. അതേസമയം മഹാമാരിക്കെതിരെ പൊരുതുന്ന ആശുപത്രികൾക്ക് സഹായം നൽകിയാണ് ഫുട്ബോൾ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും മെസിയും ശ്രദ്ധ നേടുന്നത്. പോർച്ചുഗലിലെ ആശുപത്രികള്‍ക്ക് ഒരു മില്യണ്‍ യുറോയുടെ സഹായമാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നൽകിയത്.
ബെഡ്, മോണിറ്റർ, ഇന്‍ഫ്യൂണന്‍ പമ്പുകള്‍, ഫാന്‍ തുടങ്ങിയ എല്ലാ സജ്ജീകരണങ്ങളും ഐസിയുകളില്‍ ഒരുക്കും. റോണോയുടെ സഹായത്തിന് ഇരു ആശുപത്രി അധികൃതരും നന്ദി അറിയിച്ചു. രാജ്യം ആവശ്യപ്പെടുമ്പോള്‍ ലഭിക്കുന്ന വലിയ സാഹായം എന്നാണ് സാന്‍റോ അന്‍റോണിയോ ആശുപത്രി ഭരണസമിതി പ്രസിഡന്‍റ് പൌലോ ബാർബോസയുടെ വാക്കുകള്‍.
സമാന സഹായം ബാഴ്‌സലോണയുടെ അർജന്‍റീനന്‍ സ്‍ട്രൈക്കർ ലിയോണല്‍ മെസിയും മാഞ്ചസ്റ്റർ സിറ്റി പരിശീലകന്‍ പെപ് ഗാർഡിയോളയും നല്‍കിയിട്ടുണ്ട്. കൊവിഡ് 19നെതിരെ പൊരുതുന്ന ബാഴ്‍സലോണയിലെ ആശുപത്രിക്കാണ് ഒരു മില്യണ്‍ യൂറോ വീതമുള്ള ഇരുവരുടെയും സഹായം. മെസിയുടെ സഹായം ലഭിച്ചതായി ആശുപത്രി അധികൃതർ ട്വിറ്ററില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
യൂറോപ്പിൽ കോവിഡ് 19 ഏറ്റവും കൂടുതൽ നാശം വിതച്ച രാജ്യങ്ങളിൽ ഒന്നാണ് സ്പെയിൻ. ഇതുവരെ 42000 ത്തിലേറെ പേർ രോഗ ബാധിതരായപ്പോൾ 2,991 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു. അതെ സമയം പോർച്ചുഗലിൽ 33 മരണങ്ങളാണ് സ്ഥിരീകരിച്ചത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: