ഇടുക്കി: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രാത്രിയിൽ വിളിച്ചിറക്കി പീഡിപ്പിച്ച ശേഷം കഴുത്തിൽ കിടന്ന സ്വർണമാലയുമായി കടന്നു കളഞ്ഞ ഇടുക്കി സ്വദേശി പിടിയിയിൽ. മുണ്ടക്കയം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഉപ്പുതറ ചെമ്പേരില്‍ പ്രശാന്ത്(20) അറസ്റ്റിലായത്. ഇയാളുടെ സുഹൃത്ത് മുണ്ടക്കയം കുഴിമാവ് ഐനിപ്പള്ളി സതീഷും (20) അറസ്റ്റിലായി. ഉപ്പുതറ സ്വദേശിയാണെങ്കിലും മുണ്ടക്കയം 504 കോളനിയിലെ ബന്ധുവീട്ടിൽ താമസിച്ചു വരികയായിരുന്നു പ്രശാന്ത്.
തുടർന്ന് പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കിയ ഇയാൾ രാത്രിയിൽ വീട്ടിൽ നിന്നും വിളിച്ചിറക്കി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനിടെ തന്ത്രപൂർവം പെൺകുട്ടിയുടെ കഴുത്തിൽ കിടന്ന സ്വർണമാലും കൈക്കലാക്കി. തുടർന്ന് കുഴിമാവിലെ സുഹൃത്തിന്‍റെ വീട്ടിലെത്തി മാല ഇയാളുടെ കൈവശം ഏല്‍പ്പിച്ചു.
സുഹൃത്ത് കുഴിമാവിലെ സ്വര്‍ണപണയമിടപാട് സ്ഥാപനത്തില്‍ മാല പണയം വെച്ചതിന് ശേഷം ലഭിച്ച 19,500 രൂപ രണ്ടാളും വീതിച്ചെടുക്കുകയായിരുന്നു. സംഭവത്തിന് ശേഷം പുഞ്ചവയലിലെ സ്വകാര്യ പണമിടപാട് സ്ഥാപനം കുത്തിത്തുറന്ന് പണം മോഷ്ടിക്കാനും പ്രശാന്ത് ശ്രമിച്ചിരുന്നു. ഇത് സ്ഥാപനത്തിലെ സി.സി ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
മോഷണ ശ്രമത്തിന് കടയുടമ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പീഡിനകേസില്‍ പിടിയിലായ പ്രശാന്തിനെ ചോദ്യചെയ്തപ്പോളാണ് സുഹൃത്തിന്‍റെ പങ്കിനെപ്പറ്റിയും കട കുത്തിതുറക്കാന്‍ ശ്രമിച്ചതിനെ പറ്റിയും പൊലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് സതീഷിനെ കുഴിമാവില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. പ്രശാന്തിനെതിരെ രണ്ട് കേസുകള്‍ രജസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: