കൊച്ചി: ബുധനാഴ്ച്ച കാബൂളിളിലെ സിഖ് ഗുരുദ്വാരയിൽ 25 പേരുടെ മരണത്തിനിടയാക്കിയ ചാവേൽ ആക്രമണത്തിന് നേതൃത്വം നൽകിയത് മലയാളി. കാസർകോഡ് തൃക്കരിപ്പൂർ സ്വദേശി മുഹ്സിനാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ആക്രമണത്തിൽ ഇയാളും കൊല്ലപ്പെട്ടെന്നാണ് വിവരം. മുഹ്സിനും സംഘവുമാണ് ആക്രമണം നടത്തിയതെന്ന വിവരം ലഭിച്ചതിന് പിന്നാലെ മുഹ്സിന്‍റെ വീട്ടിലെത്തി കേന്ദ്ര അന്വേഷണ സംഘം കാര്യങ്ങൾ സ്ഥിരീകരിച്ചു.
തൃക്കരിപ്പൂർ സ്വദേശിയായ ഇയാൾ പയ്യന്നൂരേക്ക് താമസം മാറ്റിയിരുന്നു. 2017-18 കാലം മുതൽ മുഹ്സിനെ കാണാനില്ലായിരുന്നു. ഐഎസ് ആശയങ്ങളിൽ ആകൃഷ്ടനായ ഇയാൾ ദുബായിൽ നിന്നും കാബൂളിലെത്തിയതായാണ് കേന്ദ്ര ഏജൻസികൾ നൽകുന്ന സൂചന. ഐഎസിൽ ചേർന്നതിന് ശേഷം മുഹ്സിന്‍റെ പേര് അബു ഖാലിദ് അൽഹിന്ദി എന്നാക്കി മാറ്റിയിട്ടുണ്ട്. ഐഎസിന്‍റെ ഔദ്യോഗിക മാധ്യമം എന്ന് വിശേഷിക്കപ്പെടുന്ന അമേഖ് ഏജൻസിയാണ് ആക്രമണത്തിന്‍റെ വിവരം പുറത്തുവിട്ടത്. അബു ഖാലിദ് അൽഹിന്ദിയുടെ നേതൃത്വത്തിലെ സംഘമാണ് കാബൂളിലെ ഗുരുദ്വാരയ്ക്കു നേരെ ആക്രമണം നടത്തിയതെന്ന് അവർ വ്യക്തമാക്കി.
ഇന്ത്യയിൽ മുസ്ലീംങ്ങളുടെ നേർക്ക് നടക്കുന്ന അതിക്രമങ്ങൾക്ക് പകരം വീട്ടാനാണ് ഈ അക്രമം നടത്തിയതെന്ന് എന്നും സന്ദേശത്തിൽ പറയുന്നു. മുഹ്സിനും സംഘവുമാണ് ആക്രമണം നടത്തിയതെന്ന് ഐ എസ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന വാട്സ് ആപ് സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. കേരളത്തിൽ ഉൾപ്പെടെ ഐ എസ് അനുകൂല നിലപാടുള്ളവരുടെ ഫേസ്ബുക്കിലും മുഹ്സിൻ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ട കാര്യം പറയുന്നുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: