കോവിഡ് 19 വ്യാപകമായതോടെ ഇറ്റലിയിൽ കർശന നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന്. തെരുവുകളില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞ് നില്‍ക്കുമ്പോഴും സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വന്‍ തിരക്കാണ്. രാജ്യം കേട്ടു കേള്‍വിയില്ലാത്ത അടച്ചു പൂട്ടലിലേക്ക് നീങ്ങിയതോടെയാണ് ആളുകള്‍ ദീര്‍ഘനാളത്തേക്ക് സാധനങ്ങള്‍ സ്വരൂപിക്കാന്‍ തുടങ്ങിയത്.
പൊതു സ്ഥലങ്ങളില്‍ മൂന്നടി അകലം പാലിക്കണമെന്ന നിബന്ധനയുള്ളതിനാല്‍ കടകള്‍ക്ക് മുന്നിലെ ക്യൂവിന്‍റെയും നീളം കൂടുന്ന കാഴ്ച്ചയാണ് ഉള്ളത്. ഒരേ സമയത്ത് ഷോപ്പില്‍ കടക്കാന്‍ സാധിക്കുന്നവരുടെ എണ്ണത്തിനും പരിധി നിശ്ചയിച്ചിട്ടുണ്ട്. ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട ലൊക്കേഷനുകളായ മിലാനിലെ ഷോപ്പിങ് ഗാലറികളും, റോമിലെ സ്‌പാനിഷ് സ്റ്റെപ്പും, വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്‌സ് സ്‌ക്വയറും ആളൊഴിഞ്ഞ അവസ്ഥയിലാണ്. തിങ്കഴാഴ്‌ച രാത്രിയാണ് രാജ്യം മുഴുവന്‍ കൊറോണ വൈറസ് പ്രതിരോധ നടപടികള്‍ വ്യാപിപ്പിച്ചത്.
മൂന്നടി അകലം പാലിച്ചാണ് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് മുന്നില്‍ ആളുകള്‍ പ്രവേശനം കാത്തുനില്‍ക്കുന്നത്. നേപ്പിള്‍സില്‍ ആളുകളോട് വീടുകളില്‍ തുടരാന്‍ ആവശ്യപ്പെട്ട് പോലീസ് റോന്ത് ചുറ്റുന്നുണ്ട്. പൗരന്‍മാരുടെ ആരോഗ്യം സംരക്ഷിക്കാന്‍ എല്ലാവരും എന്തെങ്കിലും വിട്ടു വീഴ്ച്ചകൾക്ക് തയ്യാറാകേണ്ടി വരുമെന്ന് പ്രധാനമന്ത്രി ഗസിപ്പെ കോണ്ടെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ ഇറ്റലിയിലെ മരണ സംഖ്യ 168ല്‍ നിന്നും 631 ആയി ഉയര്‍ന്നു. 36 ശതമാനം വര്‍ധനയാണ് മരണനിരക്കിലുള്ളത്. ഇറ്റലിയില്‍ പകര്‍ച്ചവ്യാധി ബാധിച്ചവരുടെ എണ്ണം 10,149 ആയും ഉയര്‍ന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: