ഹൈദരാബാദ്: ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടും ആൾകൂട്ടം തെരുവിൽ തുടരുന്നതിനിടെ നിലപാട് കടുപ്പിച്ച് തെലുങ്കാന സർക്കാർ. ആളുകൾ വീണ്ടും കൂട്ടം കൂടിയാൽ സൈന്യത്തെ വിളിക്കുമെന്നും ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ് പുറപ്പെടുവിക്കുമെന്നും മുഖ്യമന്ത്രി മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പറഞ്ഞു. 24 മണിക്കൂര്‍ കര്‍ഫ്യൂ നടപ്പാക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം പറഞ്ഞു.
തെലങ്കാനയില്‍ കോവിഡ് കേസുകളുടെ എണ്ണം 39 ആയി ഉയര്‍ന്നിരിക്കുകയാണ്. പവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനായി ബുധനാഴ്ച സര്‍ക്കാര്‍ ബിഗ് ബാസ്‌കറ്റ്, ഗ്രോഫേഴ്‌സ് പോലുള്ള ഭക്ഷ്യ വിതരണ സേവനങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. ചൊവ്വാഴ്ച രാത്രി അവസാനമായി സര്‍ക്കാര്‍ അന്തര്‍ സംസ്ഥാന അതിര്‍ത്തിയില്‍ രണ്ട് ദിവസം മുതല്‍ കാത്തിരിക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും സംസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ അനുവാദം നല്‍കി.
വിദേശത്തു നിന്നെത്തിയ ഇരുപതിനായിരത്തോളം ആളുകളും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമെല്ലാം നിരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ആരുടെയും നില ഗുരുതരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: