തൃശൂർ: ജയിലിൽ നിന്നും ജാമ്യത്തിലിറക്കിയ അമ്മയെ തിന്നർ ഒഴിച്ചു കത്തിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. മാനിനക്കുന്ന് താണവീഥി അയ്യപ്പസ്വാമി ക്ഷേത്രത്തിന് സമീപം ഗുരുജി നഗറിൽ വാഴപ്പുള്ളി അയ്യപ്പക്കുട്ടിയുടെ ഭാര്യ വള്ളിയമ്മുവിനാണ് (85) പൊള്ളലേറ്റത്. മകൻ ഉണ്ണിക്കൃഷ്ണനെ (ഉണ്ണിമോൻ -–60) ബലപ്രയോഗത്തിലൂടെ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു. റോഡിൽ നാട്ടുകാരും ബന്ധുക്കളും നോക്കി നിൽക്കെയാണ് ഉണ്ണികൃഷ്ണൻ അമ്മയെ പൊള്ളിച്ചത്. 70 ശതമാനത്തിലേറെ പൊള്ളലേററ വള്ളിയമ്മു ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയെ ഉപദ്രവിച്ച കേസിൽ ജയിലിലായിരുന്ന ഇയാൾ രണ്ട് മാസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്.
ജാമ്യത്തിനായി ശ്രമം നടത്തിയതാവട്ടെ അമ്മയും. അമ്മയുടെ വായിൽ ടോർച്ച് കുത്തിക്കയറ്റിയ കേസിലായിരുന്നു ഇയാൾ ജയിലിലായത്. ജാമ്യത്തിൽ ഇറങ്ങിയ ശേഷം വീണ്ടും അമ്മയെ ഉപദ്രവിക്കാൻ തുടങ്ങുകയായിരുന്നു. ഉണ്ണിക്കൃഷ്ണന്‍റെ മകന്‍റെ ഭാര്യയുടെ കയ്യിൽ നിന്നു തന്‍റെ സമ്മതമില്ലാതെ ചായ വാങ്ങി കുടിച്ചതിനാണ് പൊള്ളലേൽപ്പിച്ചതെന്ന് പൊലീസ് പറയുന്നു. ഉണ്ണിക്കൃഷ്ണൻ വള്ളിയമ്മുവിനെ മടൽ കൊണ്ട് അടിക്കാനോങ്ങിയപ്പോൾ റോഡിലേക്കിറങ്ങിയ അമ്മയെ പിന്തുടർന്ന മകൻ വീട്ടിൽ സൂക്ഷിച്ചിരുന്ന തിന്നർ ഒഴിച്ചു തീകൊളുത്തുകയായിരുന്നു.
വള്ളിയമ്മുവിന് വടി കുത്തിപ്പിടിച്ചേ നടക്കാനാകൂ. ഇതിനാൽ രക്ഷപ്പെടാനായില്ല. കുറച്ചകലെയായി റോഡിൽ സമീപവാസികൾ ഉണ്ടായിരുന്നെങ്കിലും അവർ എത്തുംമുൻപ് തീ ആളിപ്പടർന്നിരുന്നു. അമ്മയെ മർദിച്ചതിനു ഉണ്ണിക്കൃഷ്ണന്‍റെ പേരിൽ ഒട്ടേറെ പരാതികളുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: