ധര്‍മശാല: കനത്ത മഴയെ തുടർന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം അനശ്വിതത്വത്തിൽ. 6.30ന് മുമ്പ് മത്സരം തുടങ്ങാനായില്ലെങ്കിൽ ഏകദിനം ഉപേക്ഷിച്ചേക്കും. അല്ലെങ്കില്‍ 20 ഓവര്‍ മത്സരമെങ്കിലും കളിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നേരത്തെ മഴ പൂര്‍ണമായും നിന്നിരുന്നു. മാത്രമല്ല, ഗ്രൗണ്ടിലെ കവറും മാറ്റിയിരുന്നു.
എന്നാല്‍ വീണ്ടും മഴ പെയ്തത് ആരാധകരെ നിരാശരാക്കി. ന്യൂസിലന്‍ഡിലെ പരമ്പര നഷ്ടത്തിന് ശേഷം ഇന്ത്യ ഇറങ്ങുമ്പോള്‍ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക. ഹാര്‍ദിക് പാണ്ഡ്യ, ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ പരിക്ക് ഭേദമായി തിരിച്ചുവരുന്നതാണ് ഇന്ത്യന്‍ ടീമിന്‍റെ സവിശേഷത. ഹാര്‍ദിക് അടക്കം നാല് പേസര്‍മാരെയും രണ്ട് സ്പിന്നര്‍മാരെയും ഇന്ത്യ ഉള്‍പ്പെടുത്തിയേക്കും.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: