കൊൽക്കത്ത: കോവിഡ് പശ്ചാത്തലത്തിൽ ജനതാ കർഫ്യൂ പ്രഖ്യാപിച്ച ഞായറാഴ്ച്ച വയോധികക്കെതിരെ പീഡന ശ്രമം. ബംഗാളിലെ സിലിഗുഡിക്ക് സമീപം ജൽപായ്ഗുഡിയിലാണ് നടുക്കുന്ന സംഭവം. പീഡിപ്പിക്കാനെത്തിയ യുവാവിന്‍റെ നാവ് വയോധിക കടിച്ചു മുറിച്ചു. രക്തം വാർന്ന യുവാവിന്‍റെ കരച്ചിലും ബഹളവും കേട്ടതോടെ ഇയാൾക്കൊപ്പമുണ്ടായിരുന്ന കൂട്ടാളി ഓടിരക്ഷപ്പെട്ടു. ഞായറാഴ്ച രാത്രിയാണ് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പ്രദേശത്തെ ക്രിമിനലുകളായ റോക്കി മുഹമ്മദും ഛോട്ടു മുഹമ്മദുമാണ് വയോധികയെ വീട്ടിൽ അതിക്രമിച്ചുകയറി ഉപദ്രവിച്ചത്.
വീടിനകത്തേക്ക് കയറിയ ഛോട്ടു ആദ്യം വയോധികയെ തള്ളിവീഴ്ത്തി. തൊട്ടുപിന്നാലെ റോക്കി വയോധികയുടെ മേൽചാടി വീണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. എന്നാൻ ഇതിനിടെ വയോധിക റോക്കിയുടെ നാവിൽ കടിക്കുകയായിരുന്നു. ബലംപ്രയോഗിച്ചിട്ടും ഇവർ കടി വിട്ടില്ല. വേദനകൊണ്ട് റോക്കി ഉറക്കെ കരഞ്ഞതോടെ ഒപ്പമുണ്ടായിരുന്ന ഛോട്ടു മുഹമ്മദ് സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.
പിന്നാലെ മുറിഞ്ഞ നാവുമായി റോക്കിയും സ്ഥലം കാലിയാക്കി. മുറിഞ്ഞ നാവുമായി റോക്കി മുഹമ്മജ് സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും കൂട്ടിയോജിപ്പിക്കാനാകില്ലെന്നായിരുന്നു ഡോക്ടര്മാരുടെ പ്രതികരണം. സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ആക്ഷേപമുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: