ന്യൂഡൽഹി: ലോകത്തെ മുൾമുനയിൽ നിർത്തിയ കോവിഡ് 19 വൈറസിന്‍റെ മൈക്രോസ്കോപിക് ചിത്രം കണ്ടെത്തി ഇന്ത്യൻ ശാസ്ത്രജ്ഞർ. ജനുവരി 30 ന് ഇന്ത്യയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച കേരളത്തിലെ രോഗിയുടെ വായയില്‍ നിന്നും എടുത്ത സാമ്പിളിലൂടെയാണ് മൈക്രോ സ്‌കോപിക് ചിത്രം എടുക്കാനായത്.
കോവിഡിന് കാരണമാകുന്ന കൊറോണ വൈറസ് ശാഖയിലെ സാര്‍സ്-Cov-2 എന്ന വൈറസിന്‍റെ ചിത്രമാണ് പുറത്തു വിട്ടത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ (ഐ.സി.എം.ആര്‍) പബ്ലിക്കേഷനായ ഐ.ജി.എം.ആറില്‍ ഇതിന്‍റെ ചിത്രം നല്‍കിയിട്ടുണ്ടെന്നും ഈ ശാസ്ത്ര സംഘം പറയുന്നു. കൊറോണ വൈറസ് ശാഖയിലെ സാര്‍സ്-Cov-2 വിന്‍റെ രൂപരേഖ ഇതുവരെ ലോകത്തിലെ ഒരു മെഡിക്കല്‍ സംഘത്തിനും കണ്ടെത്താൻ ആയിട്ടില്ലായിരുന്നു.
നേരത്തെ പടർന്ന് പിടിച്ച വൈറസ് ബാധയായ മെര്‍സിന്‍റെയും ( middle east respiratory syndrome) സാര്‍സിന്റെയും (severe acute respiratory syndrome) കൊറോണ വൈറസും കോവിഡ്-19 ന് കാരണമായ കൊറോണ വൈറസും തമ്മിൽ സാമ്യമുണ്ടെന്നാണ് ശാസ്ത്ര സംഘം അറിയിക്കുന്നത്.
എന്നാൽ ഈ വൈറസുകളെക്കാൾ വ്യാപന ശേഷി കോവിഡ്-19 നിന്‍റെ വൈറസിനുണ്ട്. 2002-2003 ലായി പടർന്ന് പിടിച്ച സാർസ് പകർച്ച വ്യാധി ലോകത്ത് ആകമാനം 8000 പേര്‍ക്കാണ് ബാധിച്ചത്. 800 ഓളം പേര്‍ മാത്രമേ മരണപ്പെട്ടിരുന്നുള്ളൂ. ചൈനയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്‌ത സാര്‍സ് ആകെ 26 രാജ്യങ്ങളിലാണ് പടര്‍ന്നു പിടിച്ചത്. 2012 ല്‍ സൗദി അറേബ്യയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്‌ത മെര്‍സ് 27 രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ചു. 2484 പേര്‍ക്ക് പടര്‍ന്നു പിടിച്ച മെര്‍സ് ബാധിച്ച് 858 പേരാണ് മരിച്ചത്. കോവിഡ്-19 അതേ സമയം 160 ലേറെ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: